ആഡംബരങ്ങളുടെ ലക്ഷ്മിവിലാസ് പാലസ്
ലോകത്തിലെ ഏറ്റവും പ്രൗഢഗംഭീര വസതി ഏതെന്നു ചോദിച്ചാല്‍ ഒട്ടു മിക്കവരുടെയും ഉത്തരം ബക്കിംഗ്ഹാം പാലസ് എന്നായിരിക്കും. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ വസതിയായ ബക്കിംഗ്ഹാമിന്‍റെ അത്രയും പാരമ്പര്യം അവകാശപ്പെടാനില്ലെങ്കിലും വലിപ്പത്തില്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന്‍റെ നാലിരട്ടി വരും വഡോദരയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ലക്ഷ്മി വിലാസ് കൊട്ടാരം.

700 ഏക്കറിൽ

വഡോദരയിലെ ഗെയ്ക്‌വാദ് രാജകുടുംബത്തിന്‍റെ വസതിയാണ് ഈ മനോഹര ഗേഹം. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളില്‍ ഒന്നു കൂടിയാണിത്. വിശിഷ്ടങ്ങളായ സസ്യങ്ങളാല്‍ നിറഞ്ഞ ഉദ്യാനവും മാന്തോപ്പും വിശാലമായ പുല്‍മേടും അടക്കം 700ലേറെ ഏക്കര്‍ പ്രദേശത്തു പരന്നു കിടക്കുന്ന ലക്ഷ്മി വിലാസ് കൊട്ടാരം ഇന്തോസാരസെനിക് വാസ്തുകലയുടെയും ഗോഥിക് വാസ്തുകലയുടെയും സമന്വയമാണ്.

കൊട്ടാരത്തിന്‍റെ ചരിത്രത്തിലേക്കു വന്നാല്‍ മഹാരാജ സയ്യാജിറാവു ഗെയ്ക്‌വാദ് മൂന്നാമന്‍ 1880ലാണ് കൊട്ടാരത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. 1890ല്‍ പൂര്‍ത്തിയായി. ബ്രിട്ടീഷ് ആര്‍ക്കിടെക്ടായ ചാള്‍സ് മാന്‍റ് രൂപകല്പന ചെയ്ത കൊട്ടാരം ഇന്ത്യന്‍, വെസ്റ്റേണ്‍ വാസ്തുകലയുടെ അതുല്യമായ സങ്കലനമാണ്.

അന്നത്തെ 27 കോടി

അന്ന് 27,00,000 പൗണ്ട് (27 കോടി രൂപ) ആണ് നിര്‍മാണത്തിനു ചെലവായത്. 125 വര്‍ഷത്തിനു മുമ്പ് അതെത്ര വലിയ തുകയായിരുന്നുവെന്നു ചിന്തിക്കണം. രാജഭരണ കാലത്തു ഗുജറാത്തില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും പ്രൗഢഗംഭീരമായ നിര്‍മിതിയും ലക്ഷ്മി വിലാസ് കൊട്ടാരമാണ്. മൊസെയ്ക്കും അതിമനോഹരമായ തൂക്കുവിളക്കുകളും വാസ്തുവിദ്യയും കൊട്ടാരത്തിന്‍റെ അകത്തളങ്ങളെ സമ്പന്നമാക്കുന്നു. വെനീഷ്യന്‍ മൊസെയ്ക്കില്‍ തിളങ്ങുന്ന നിലവും ചുവരുകളുമുള്ള കൊട്ടാരത്തിന്‍റെ ജനാലകളില്‍ ഉപയോഗിച്ചിരിക്കുന്നത് ബെല്‍ജിയം സ്റ്റെയിൻഡ് ഗ്ലാസുകളാണ്.

വിശാലമായ കൊട്ടാരവളപ്പിനുള്ളില്‍ ബറോഡ ഗോള്‍ഫ് ക്ലബ്, മോട്ടിബോഗ് ക്രിക്കറ്റ് ഗ്രൗണ്ട്, മഹാരാജ ഫത്തേസിംഗ് റാവു മ്യൂസിയം തുടങ്ങിയവയുമുണ്ട്. ഒരു കാലത്ത് ഒരു ചെറിയ മൃഗശാലയും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തീകരിക്കപ്പെട്ട കാലത്തുതന്നെ ലിഫ്റ്റ്, ടെലിഫോണ്‍ എക്സ്ചേഞ്ച്, വൈദ്യുതി തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം കൊട്ടാരത്തിലുണ്ടായിരുന്നു.

5,000 ചതുരശ്രയടി വിസ്തൃതിയുള്ള ദര്‍ബാര്‍ ഹാള്‍ കാണേണ്ട കാഴ്ചയാണ്. കൊട്ടാരത്തില്‍ കലാപരിപാടികള്‍ നടന്നിരുന്നത് ഇവിടെയാണ്. ഐവറി കളര്‍ ചായം പൂശിയ ചുവരുകളും തടികൊണ്ടുള്ള ബാല്‍ക്കണികളും രാജകീയ പ്രൗഢി വിളിച്ചോതുന്നു.

ആയുധപ്പുര

പ്രതാപ് ശസ്ത്രാഗര്‍ എന്നു വിളിക്കുന്ന ആയുധപ്പുരയാണ് ഇന്ന് ഇവിടെ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരിടം. വലിയ ചില്ലു പേടകങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന പഴയകാല ആയുധങ്ങൾ കൗതുകകരമാണ്. നവ്ദുര്‍ഗാ വാള്‍, കര്‍ബല യുദ്ധത്തില്‍ ഉപയോഗിച്ച അബ്ബാസി അലേമാനി വാള്‍, ഗുരു ഗോബിന്ദ് സിംഗ്ജിയുടെ പഞ്ച്കുല വാള്‍, ശിവാജി മഹാരാജിന്‍റെ വാള്‍, ഔറംഗസീബിന്‍റെ വാള്‍, വജ്രം പതിപ്പിച്ച സയാജി റാവു മൂന്നാമന്‍റെ വാള്‍ തുടങ്ങി ഒന്നാം ലോകയുദ്ധത്തില്‍ ഉപയോഗിച്ച ചില റിവോള്‍വറുകള്‍ വരെ ഇവിടെയുണ്ട്.

റെയിൽവേ ലൈനും

വില്യം ഗോള്‍ഡ്റിംഗ് രൂപകല്പന ചെയ്ത മനോഹരമായ ഉദ്യാനമാണ് മറ്റൊരു വിസ്മയം. കൊട്ടാരക്കെട്ടിലേക്കു കടക്കാനായുള്ള കവാടങ്ങളും വാസ്തുവിദ്യാ സമ്പുഷ്ടമാണ്. കൊട്ടാരക്കെട്ടിനകത്തുകൂടെ സഞ്ചരിക്കാവുന്ന ചെറിയ റെയില്‍വേ ലൈന്‍ ലക്ഷ്മി വിലാസ് പാലസിനെ ലോകത്തെ മറ്റു കൊട്ടാരങ്ങളില്‍നിന്നു വേറിട്ടു നിര്‍ത്തുന്നു.

എല്‍വിപി ബാങ്ക്വെ ഉള്‍പ്പെടെ വേറെയും നിരവധി അദ്ഭുതക്കാഴ്ചകള്‍ ഇവിടെയുണ്ട്. പാലസിനു ചുറ്റുമുള്ള ഉദ്യാനങ്ങളുമായി ബന്ധപ്പെട്ടു വലിയൊരു ആവാസ വ്യവസ്ഥതന്നെ രൂപപ്പെട്ടിട്ടുണ്ട്. കുരങ്ങുകളെയും മയിലുകളെയും കൊട്ടാരക്കെട്ടിനുള്ളില്‍ എപ്പോഴും കാണാം. സയ്യാജി വട് എന്ന് വിളിക്കുന്ന ഒരു പടുകൂറ്റന്‍ ആല്‍മരം ഇവിടെയുണ്ട്. അതുതന്നെ ഒരു ആവാസവ്യവസ്ഥയായി വര്‍ത്തിക്കുന്നു.

ഗെയ്ക്‌വാദ് കാലഘട്ടത്തിനു മുമ്പുള്ള ഭരണാധികാരികള്‍ പണികഴിപ്പിച്ച നിര്‍മിതികളും കാണാനാവും. വിശ്രാം ബാഗ്, മസ്തു ബാഗ്, ചിമാന്‍ ബാഗ്, ആലും സയ്യാദിന്‍റെ ശവകുടീരം അതില്‍ ചിലതാണ്. നവ് ലാഖി വാവ് എന്ന പടിക്കിണറും കൊട്ടാരക്കെട്ടില്‍ സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്നു. അത്യാഡംബരത്തിന്‍റെ അവസാന വാക്കായ കൊട്ടാരം, രാജാവ് എത്ര മാത്രം സമ്പന്നനായിരുന്നുവെന്ന് വെളിവാക്കുന്നു. അക്കാലത്തു ലോകത്തെ എട്ടാമത്തെ ധനികനായിരുന്നു ഗെയ്ക്‌വാദ് രാജാവ് എന്നാണ് കണക്കാക്കുന്നത്. ആ പ്രൗഢിയുടെ പ്രതിഫലനമായാണ് ഇന്നും കൊട്ടാരം നിലകൊള്ളുന്നത്.

അജിത് ജി. നായർ