നാടകതടാകത്തിലെ എൻ.എൻ. പിള്ള
ഒന്നിനെയും കൂസാത്ത തന്‍റേടമുള്ള നിലപാട്. ഉറച്ച അഭിപ്രായങ്ങൾ! അത് ആരുടെ മുഖത്തുനോക്കിയും എത്ര വലിയവനായാലും വെട്ടിത്തുറന്നു പറയാനുള്ള ചങ്കൂറ്റം. ഇതൊക്കെയായിരുന്നു ഞാൻ കണ്ട എൻ.എൻ. പിള്ള.’

മലയാള പ്രഫഷണൽ നാടകവേദിയിൽ പുതിയ ശബ്ദവും ശക്തിയുമായി 1960കളിൽ ഒരു കൊടുങ്കാറ്റു പോലെ കടന്നുവന്ന്, വിപ്ലവാത്മകമായ പരിവർത്തനം വരുത്തിയ നാടകാചാര്യനാണ് എന്‍റെ സുഹൃത്തുകൂടിയായ എൻ.എൻ. പിള്ള. ഇതര പ്രഫഷണൽ നാടകസംഘങ്ങളുടെ നാടകങ്ങളിൽനിന്നു വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്‍റെ രചനകളും അവതരണങ്ങളും.

മലയാള നാടകചരിത്രത്തിൽ എൻ.എൻ. പിള്ളയ്ക്കുള്ള സ്ഥാനം എന്‍റെ നോട്ടത്തിൽ ഒന്നാംനിരയിൽത്തന്നെ. ഇക്കാര്യത്തിൽ ചിലർക്കു പക്ഷാന്തരമുണ്ടാവാം. നാടകത്തെക്കുറിച്ച്, അതിന്‍റെ മർമങ്ങളെക്കുറിച്ച്, വിവിധ സങ്കേതങ്ങളെക്കുറിച്ച്, വിശ്വനാടകവേദിയെക്കുറിച്ച് ഇത്ര അവഗാഹമുള്ള മറ്റൊരു നാടകപണ്ഡിതൻ മലയാളത്തിലുണ്ടായിട്ടില്ല എന്നാണ് എന്‍റെ പക്ഷം.

തിയറ്റർ മാസ്റ്റർ

അദ്ദേഹത്തിന്‍റെ നാടക ദർപ്പണം, കർട്ടൻ എന്നീ ഉത്കൃഷ്ടങ്ങളായ രണ്ടു നാടക സിദ്ധാന്തഗ്രന്ഥങ്ങൾ പരിശോധിച്ചാൽ, ലോക നാടകവേദിയെക്കുറിച്ച് -അതിന്‍റെ സമസ്ത ചലനങ്ങളെക്കുറിച്ച് എത്ര ആഴമുള്ള അറിവാണ് അദ്ദേഹത്തിനുള്ളതെന്നു മനസിലാക്കാൻ കഴിയും. നാടകത്തെ സംബന്ധിച്ചു പറഞ്ഞാൽ എൻ.എൻ. പിള്ള ഒരു സർവവിജ്ഞാന കോശമായിരുന്നു. നാടക പണ്ഡിതന്മാരെന്നു സ്വയം വിശേഷിപ്പിച്ചു നടന്നിരുന്ന പലർക്കും അദ്ദേഹത്തെ ഭയമായിരുന്നു. അദ്ദേഹത്തോടു തർക്കിക്കാനോ വാദിച്ചു ജയിക്കാനോ ആർക്കും കഴിയുമായിരുന്നില്ല.

അദ്ദേഹം സ്വായത്തമാക്കിയ സിദ്ധികൾ മുഴുവനും തന്‍റെ വിവിധ നാടകങ്ങളിലും ഏകാങ്കങ്ങളിലും അദ്ദേഹം പലതരത്തിൽ പരീക്ഷിച്ചുനോക്കി, പ്രയോഗിച്ചു കാട്ടി. അദ്ദേഹത്തിനു നാടകത്തെക്കുറിച്ചു സ്വന്തമായ കാഴ്ചപ്പാടുകളുണ്ട്. ആരെയും ഒരു കാര്യത്തിലും അദ്ദേഹം അനുകരിക്കില്ല. സ്വന്തമായ വീക്ഷണം, സ്വന്തമായ പരീക്ഷണം, സ്വന്തമായ ശൈലി. ഇതാണദ്ദേഹത്തിന്‍റെ നയം. നാടകവേദിയെക്കുറിച്ച് പിള്ളയുടെ പ്രസിദ്ധമായ ഒരു പ്രയോഗമുണ്ട്. "പിന്നിൽ ഒരു മറ, നിൽക്കാൻ ഒരു തറ, എന്‍റെ മുന്നിൽ നിങ്ങളും എന്‍റെ ഉള്ളിൽ ഒരു നാടകവും -അതാണ് തിയറ്റർ.''

നാടക കുടുംബം

തന്‍റെ 35 വർഷം നീണ്ട നാടകസപര്യക്കിടയിൽ നാടകങ്ങളും ഏകാങ്കങ്ങളും നാടകത്തെക്കുറിച്ചുള്ള പഠനഗ്രന്ഥങ്ങളും ആത്മകഥയും അടക്കം നാൽപതോളം കൃതികൾ അദ്ദേഹം കൈരളിക്കു കാഴ്ചവച്ചു. പ്രേതലോകം, ക്രോസ്ബൽട്ട്, കാപാലിക, ഈശ്വരൻ അറസ്റ്റിൽ, മന്വന്തരം, ആത്മബലി തുടങ്ങി പ്രസിദ്ധങ്ങളായ നിരവധി നാടകങ്ങൾ.

ശുദ്ധമദ്ദളം, ചതുരംഗം, ഫ്ളാഷ് ബാക്ക് എന്നിങ്ങനെ ഏതാനും ഏകാങ്കസമാഹാരങ്ങൾ. രചനയിലും അവതരണത്തിലും ഓരോ നാടകവും ഏകാങ്കവും പുതുമയും വ്യത്യസ്തതയും പുലർത്തി. വിശ്വനാടകവേദിയിൽ കാലാകാലങ്ങളായി പരീക്ഷിക്കപ്പെട്ട ഏതാണ്ട് എല്ലാ സങ്കേതങ്ങളും ശൈലികളും തന്‍റെ രചനകളിൽ മാറിമാറി പരീക്ഷിച്ചു. പലതും വിജയിച്ചു. ചിലതു പരാജയപ്പെട്ടു.

നടൻ, നാടകകൃത്ത്, സംവിധായകൻ, സംഘാടകൻ, പ്രഭാഷകൻ, നാടക പണ്ഡിതൻ, ചലച്ചിത്ര നടൻ ഇങ്ങനെ എല്ലാ തലങ്ങളിലും ഒരുപോലെ പ്രാഗല്ഭ്യം തെളിയിച്ച ഒരു മഹാ പ്രതിഭയാണ് എൻ.എൻ. പിള്ള. സ്വന്തം കുടുംബത്തെത്തന്നെ ഒരു നാടകസംഘമാക്കി അദ്ദേഹം. വിശ്വ കേരള കലാസമിതി എന്ന പേരിൽ ആ സംഘം അരങ്ങുകളിൽനിന്ന് അരങ്ങുകളിലേക്ക് നിരന്തരം ജൈത്രയാത്ര നടത്തിക്കൊണ്ടിരുന്നു.

നാടക തടാകം

വളരെ ക്ലേശപൂർണമായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യകാല ജീവിതം. ആ കാലത്തെക്കുറിച്ച് അദ്ദേഹംതന്നെ എഴുതിയിട്ടുള്ളത് ഇങ്ങനെ: മുപ്പത്തഞ്ചു വയസുവരെ ഞാൻ ജീവിതത്തിൽ പലതും പയറ്റിനോക്കി. പത്രപ്രവർത്തകനായി, എസ്റ്റേറ്റ് ഉടമസ്ഥനായി, ഐഎൻഎ ഗറില്ലയായി, വാധ്യാരായി, രാഷ്‌ട്രീയ പ്രവർത്തകനായി, ഹോട്ടൽ നടത്തി നോക്കി, തടിക്കന്പനിയും പരീക്ഷിച്ചു. എല്ലാം പൊളിഞ്ഞു. അതായതു ഞാൻ അതിനൊന്നും കൊള്ളാത്തവനായിരുന്നു. അവസാനം നാടകം എന്ന തടാകത്തിൽ ആകസ്മികമായി ചെന്നുവീഴുകയായിരുന്നു. പിന്നെ കരകയറാൻ തോന്നിയിട്ടില്ല.

ഞാനും പിള്ളയും തമ്മിലുള്ള പരിചയത്തിനു വളരെക്കാലത്തെ ദൈർഘ്യമുണ്ട്. ഞങ്ങൾ തമ്മിൽ പ്രായത്തിൽ ഏകദേശം പതിനഞ്ചു വർഷത്തിന്‍റെ വ്യത്യാസമാണുള്ളത്. ശക്തനായ നാടകകൃത്ത് എന്ന നിലയിൽ അദ്ദേഹത്തോട് എനിക്ക് ഏറെ ബഹുമാനമുണ്ടായിരുന്നു. ഒരനുജനെപ്പോലെയാണ് അദ്ദേഹം എന്നെ സ്നേഹിച്ചത്. നാടകത്തിൽ ഞങ്ങൾ സഞ്ചരിച്ചിരുന്നത് രണ്ടു വഴികളിലൂടെയായിരുന്നു.

പ്രേതലോകം, ക്രോസ്ബൽട്ട്, ഈശ്വരൻ അറസ്റ്റിൽ, കാപാലിക തുടങ്ങിയ പ്രഫഷണൽ നാടകങ്ങൾ അദ്ദേഹം അവതരിപ്പിച്ചിരുന്ന അതേ കാലത്താണ് എന്‍റെ, തീപിടിച്ച ആത്മാവ്, ഭൂമിയിലെ മാലാഖ, കറുത്ത വെളിച്ചം, വിഷക്കാറ്റ്, മണൽക്കാട് എന്നീ നാടകങ്ങൾ കേരളത്തിലെ അമച്വർ നാടകവേദിയിൽ അവതരിപ്പിച്ചുകൊണ്ടിരുന്നത്. അതായത് രണ്ടു പേരും രണ്ടു ട്രാക്കിലൂടെ സമാന്തരമായി സഞ്ചരിച്ചു. രണ്ടു മേഖലയിലും ഒരു പോലെ വിജയം വരിച്ച നാടകങ്ങൾ! ഞങ്ങൾ പരസ്പരം കണ്ടപ്പോഴൊക്കെ നാടകരംഗത്തെ രചനകളും ചലനങ്ങളും പുതിയ സംരംഭങ്ങളും ചർച്ചാവിഷയമായി.

ചിരിയുടെ മൂർച്ച

ആക്ഷേപഹാസ്യം ആണ് അദ്ദേഹത്തിന്‍റെ നാടകങ്ങളുടെ മുഖമുദ്ര. കരുത്തുള്ള ഇതിവൃത്തം, ചാട്ടുളിപോലെ മൂർച്ചയുള്ള സംഭാഷണം. സമൂഹത്തിന്‍റെ കാപട്യത്തെ കീറിപ്പൊളിക്കുന്ന വിമർശനം. സമൂഹത്തെ- അതിന്‍റെ ജീർണതയെ കഠിനമായി പരിഹസിച്ചു പരിഷ്കരിക്കുക- ഇതാണ് പിള്ള സ്വീകരിച്ച നിലപാട്. അങ്ങനെവരുന്പോൾ സംഭാഷണം പരുഷമാവും, നിശിതമാവും, പലപ്പോഴും സഭ്യതയുടെ സീമകൾ ലംഘിക്കുന്ന തരത്തിലുമാവും. അത് എഴുത്തുകാരന്‍റെ ആത്മരോഷത്തിന്‍റെ പ്രകടനമായി കണ്ടാൽമതി എന്നാണ് പിള്ള പറയാറ്.

പ്രേക്ഷകർക്ക് എരിവും പുളിയും പകർന്നുകൊടുക്കാൻ വേണ്ടി നാടകത്തിൽ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങൾ കുത്തിത്തിരുകുന്ന പ്രവണത കേരളത്തിൽ കൂടുതൽ പ്രകടിപ്പിച്ചത് പിള്ളയാണ്. ഒരിക്കൽ ഒരു സ്വകാര്യ സംഭാഷണത്തിൽ ഞാനിതേപ്പറ്റി പിള്ളയോടു ചോദിച്ചു. ""പ്രേക്ഷകരെ ഹരം കൊള്ളിക്കാൻവേണ്ടി ഇത്തരം സംഭാഷണങ്ങൾ കുത്തിക്കയറ്റുന്നതു ബുക്കിംഗിന്‍റെ എണ്ണം വർധിപ്പിക്കാനല്ലേ.

സാമൂഹ്യപ്രതിബദ്ധതയുള്ള എഴുത്തുകാരൻ സമൂഹത്തെ നന്മയിലേക്കു നയിക്കുകയല്ലേ വേണ്ടത് ?''
അതിനു പിള്ളയുടെ മറുപടി, ""നന്മയിലേക്കു നയിക്കാൻ വേണ്ടി നല്ലതു മാത്രം പറഞ്ഞുനോക്കിയിട്ടു പറ്റാതെ വരുന്പോഴോ? പിന്നെ ചെയ്യേണ്ടതു സമൂഹത്തെ പ്രകോപിപ്പിക്കുക, രൂക്ഷമായി വിമർശിക്കുക, ചീത്തവിളിക്കുക... അങ്ങനെ ധർമരോഷം പ്രകടമാക്കുക. ''

""എന്നിട്ടും സമൂഹം നേരേയാവുന്നില്ലല്ലോ.''
""അതെന്‍റെ കുറ്റമാണോ ജോസേ?''
""അപ്പോൾ പിള്ളയുടെ നോട്ടത്തിൽ നല്ലതു പറഞ്ഞിട്ടും സമൂഹം നേരേയാവുന്നില്ല. ചീത്ത വിളിച്ചിട്ടും നേരേയാവുന്നില്ല.''
""അതേ, അതാണു സത്യം.''

""എങ്കിൽ പിന്നെ, പണത്തിനു വേണ്ടിയല്ലെങ്കിൽ നാടകത്തിലൂടെ നല്ലതുമാത്രം പറഞ്ഞാൽ പോരേ?''
പിള്ളയുടെ വക ഒരു കള്ളച്ചിരിയായിരുന്നു അതിനുള്ള മറുപടി. തുടർന്നു പിള്ള പറഞ്ഞു:
""എന്‍റെ ജോസേ, ക്രിസ്തുവും കൃഷ്ണനും ശ്രീബുദ്ധനുമൊക്കെ നൂറ്റാണ്ടുകളായി വിചാരിച്ചിട്ടു സമൂഹം നേരേയായിട്ടില്ല. പിന്നാണോ ഈ നമ്മൾ? ഇതു വിട്. നമുക്കു വേറേ ഏതെങ്കിലും വിഷയം സംസാരിക്കാം.''

അദ്ദേഹം ഏതു ചോദ്യത്തിനും മറുപടി പറയും. എല്ലാത്തിനും ഒരു യുക്തിയുണ്ടാവും. പിള്ളയ്ക്ക് ആരെയും ഭയമില്ല. ഒന്നിനെയും പേടിയുമില്ല. തികച്ചും സ്വതന്ത്രൻ. താൻ പറയുന്നതാണ് തന്‍റെ നിയമം. ഒന്നിനെയും കൂസാത്ത തന്‍റേടമുള്ള നിലപാട്. ഉറച്ച അഭിപ്രായങ്ങൾ! അത് ആരുടെ മുഖത്തുനോക്കിയും എത്ര വലിയവനായാലും വെട്ടിത്തുറന്നു പറയാനുള്ള ചങ്കൂറ്റം. ഇതൊക്കെയായിരുന്നു ഞാൻ കണ്ട എൻ.എൻ. പിള്ള.

സി.എൽ.ജോസ്