അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക്ക' സിനിമയിലൂടെ പറഞ്ഞ സാക്ഷാൽ സൗദി.

കൊച്ചി കോർപറേഷനിലെ 23-ാം ഡിവിഷനിൽ ഉൾപ്പെട്ട സൗദി എന്ന തീരപ്രദേശത്തിന് ആ പേരു വന്നതിനു സൗദി അറേബ്യയുമായി യാതൊരു ബന്ധവുമില്ല. പേരിനു കടപ്പാട് പോർച്ചുഗീസുകാരോടാണ്.

പോർച്ചുഗീസ് മിഷണറിമാർ ഏതാണ്ട് 500 വർഷം മുന്പ് ഇവിടെ ആരോഗ്യമാതാവിന്‍റെ പേരിൽ സ്ഥാപിച്ച പള്ളിയുടെ പോർച്ചുഗീസ് ഭാഷയിലുള്ള പേര് നോസ്ത്ര സിഞ്ഞോര ദ സൗദേ ((Nossa Senhora da Saúde) എന്നായിരുന്നു.

സൗദേ ((Saude) എന്ന പോർച്ചുഗീസ് വാക്കിന് അർഥം ആരോഗ്യം എന്നാണ്. ഈ സൗദേ ആണു പിന്നീട് സൗദി എന്നതിലേക്കു മാറിയതെന്നു പ്രദേശവാസികൾ പറയുന്നു. പ്രചരിക്കപ്പെട്ടതും എല്ലാവരും ഇപ്പോൾ പറയുന്നതും സൗദി എന്നാണെങ്കിലും ഔദ്യോഗിക എഴുത്തുകളിലും രേഖകളിലുമെല്ലാം സൗദേ എന്ന വാക്കാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

ചരിത്രശേഷിപ്പുകളുടെ ഓർമപ്പെടുത്തലുകളുമായി ഉയർന്നു നിൽക്കുന്ന ഔവർ ലേഡി ഓഫ് ഹെൽത്ത് (ആരോഗ്യമാതാവ്) ചർച്ച് പശ്ചിമകൊച്ചിയിലെ പ്രധാനപ്പെട്ട പള്ളികളിലൊന്നാണ്. ആലപ്പുഴ രൂപതയുടെ ദേവാലയമാണിത്.

പോർച്ചുഗീസുകാർ ഗോഥിക് വാസ്തു ശൈലിയിലാണ് ആദ്യദേവാലയം ഇവിടെ നിർമിച്ചത്. ഇതു പിൽക്കാലത്തു കടൽക്ഷോഭത്തിൽ ഭാഗികമായി തകർന്നു. കടൽത്തീരത്തുനിന്നു മാറി പുതിയ പള്ളി നിർമിച്ചത് 1952 ലാണ്.

കൊച്ചി നഗരത്തിൽനിന്നു പശ്ചിമകൊച്ചിയിലേക്കുള്ള യാത്രയിൽ തോപ്പുംപടി ഫോർട്ട്കൊച്ചി റൂട്ടിലാണ് സൗദി. കഴുത്തുമുട്ട് ജംഗ്ഷനിൽനിന്നു 150 മീറ്റർ ദൂരം ചെന്നാൽ സൗദി പള്ളി. ഇതുവഴിയുള്ള ബസുകളിൽ സൗദി എന്ന സ്ഥലനാമം രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി കൊച്ചിയിലെത്തുന്പോൾ സൗദിയും കണ്ടുപോകാം.

സിജോ പൈനാടത്ത്