പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്‍റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒരു പോലീസുകാരൻ അടുത്തുവന്നുനിന്നു. അതിരൂക്ഷമായ നോട്ടം.

എന്‍റെ മണൽക്കാട് നാടകം കേരള യൂണിവേഴ്സിറ്റി പാഠപുസ്തകമാക്കാൻ മുൻകൈയെടുത്തതിന്‍റെ പേരിൽ കത്തെഴുതി നന്ദി അറിയിച്ചെങ്കിലും മന്മഥൻ സാറിനെ നേരിട്ടുകണ്ടു നന്ദി പറയണമെന്ന് ആഗ്രഹിച്ചിരുന്നു. ആയിടയ്ക്കു പത്രത്തിൽ എന്നെ സന്തോഷിപ്പിച്ച ഒരു വാർത്ത കണ്ടു. അതായത് എം.പി. മന്മഥൻ തൃശൂരിനടുത്തുള്ള പുത്തൂരിൽ ഒരു ഖാദി ക്യാന്പിൽ പങ്കെടുക്കുന്നു! അന്നു ഞാൻ ലീവെടുത്തു പുത്തൂരിൽ പോയി മന്മഥൻ സാറിനെ പരിചയപ്പെട്ടു. ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച. ഇരുവർക്കും അത് ഏറെ സന്തോഷപ്രദമായി. പലതും പറഞ്ഞ കൂട്ടത്തിൽ അദ്ദേഹം രണ്ടുമൂന്നു കാര്യങ്ങൾ എടുത്തുപറഞ്ഞു:

1. കമ്മിറ്റിയിൽ ജോസിന് എതിരാളികളായി പലരുമുണ്ടായിരുന്നു. ശിപാർശ ചെയ്യാൻ അവർക്കു വേറെവേറെ നാടകങ്ങളുമുണ്ടായിരുന്നു. എന്തായാലും ചെയർമാനെന്ന നിലയിൽ ഞാൻ മണൽക്കാടിനുവേണ്ടി ശക്തമായി നിലകൊണ്ടു. ഒടുവിൽ അവർ വഴങ്ങി.

2. എസ്എസ്എൽസി കഴിഞ്ഞു സർവതന്ത്ര സ്വതന്ത്രരായി കോളജിലേക്കു കയറിവരുന്ന പിള്ളേർക്ക് ആദർശധീരനായ ലൂയിസ് ഒരു മാതൃകയാവട്ടെ എന്നു മാത്രമല്ല, കോളജിൽനിന്നു ഡിസ്മിസ് ചെയ്യപ്പെട്ട് ദുർവൃത്തനായി കഴിയുന്ന ഇളയ പുത്രൻ ടോമി ഒരു പാഠവുമായിത്തീരട്ടെ എന്ന ചിന്തയുമാണ് ഇതു പാഠപുസ്തകമാക്കാൻ എന്നെ പ്രേരിപ്പിച്ചത്.

3. ജോസിന്‍റെ പാത്രസൃഷ്ടി അസലായിരിക്കുന്നു. നല്ല ഉൾക്കരുത്തുണ്ട്. ജോസ് ഒരുപക്ഷേ, ചിന്തിച്ചിട്ടില്ലെങ്കിലും മണൽക്കാടിൽ ഭഗവദ്ഗീതയുടെ സത്ത ഞാൻ ദർശിച്ചു. ആചാര്യതുല്യനായ അദ്ദേഹം ഇതെല്ലാം പറയുന്പോൾ വിസ്മയം വിരിയുന്ന മനസോടും ആദരം തുളുന്പുന്ന ഹൃദയത്തോടുംകൂടിയാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്.

മന്മഥൻസാർ-യഥാർഥ ഗാന്ധിഭക്തനും ധീരദേശാഭിമാനിയും സർവോദയ പ്രസ്ഥാനത്തിന്‍റെ നേതാവും കേരള മദ്യവർജന സമിതിയുടെ പ്രസിഡന്‍റുമായ ആ ആദർശശാലി-സഹൃദയ കേരളത്തെ സങ്കടപ്പെടുത്തി 1994 ഓഗസ്റ്റ് 15ന് മറ്റൊരു സ്വാതന്ത്ര്യദിനത്തിൽ തന്‍റെ എണ്‍പതാം വയസിൽ ഈ ലോകത്തോടു യാത്ര പറഞ്ഞു.

കടങ്ങൾ തീർത്ത നാടകം

മണൽക്കാട് വേറെയൊരു അദ്ഭതംകൂടി സൃഷ്ടിച്ചു. ആ വർഷംതന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎ, ബിഎസ്‌സിക്ക് ടെക്സ്റ്റായി ഈ നാടകത്തെ അംഗീകരിച്ചു. ഇക്കാര്യത്തിൽ എന്നെ അറിഞ്ഞു സഹായിക്കാൻ എന്നെ ഏറെ സ്നേഹിക്കുന്ന പ്രഫ.കെ.പി. ഉറുമീസ് ഉണ്ടായിരുന്നു. അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു.

അദ്ദേഹം തന്ന ലിസ്റ്റ് പ്രകാരമാണ് എല്ലാ അംഗങ്ങൾക്കും നാടകത്തിന്‍റെ കോപ്പികൾ അയച്ചുകൊടുത്തത്. ചുരുക്കത്തിൽ രണ്ടു പാഠപുസ്തകങ്ങളിൽനിന്നു ലഭിച്ച ഗണ്യമായ റോയൽറ്റി സംഖ്യകൊണ്ട് എന്‍റെ കടബാധ്യതകൾ മുഴുവൻ തീർന്നു. കുടുംബം സാന്പത്തികമായി ഒന്നു നിവർന്നു.

കോളജിൽ ചേരാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നു ഞാൻ പറഞ്ഞിരുന്നല്ലോ. ഒന്നോർക്കുന്പോൾ ദുഃഖിക്കേണ്ട യാതൊരു കാര്യവുമില്ല. കാരണം പറയാം. ഒന്നാം ക്ലാസിൽ ചേർക്കാനായിട്ടു മൂത്ത മകനായ എന്നെ സ്കൂളിലേക്കു കൊണ്ടുപോകുന്നതിനുമുന്പ് അപ്പൻ ക്രിസ്തുവിന്‍റെ ചിത്രത്തിനു മുന്പിൽ വന്നുനിന്നു കുരിശുവരച്ചു.

എന്നെയും അരികിൽ നിർത്തി. ഞാനും കുഞ്ഞിക്കൈകൾകൊണ്ടു കുരിശുവരച്ചു. അപ്പൻ കൈകൾ കൂപ്പി പ്രാർഥിച്ചത് അന്ന് അഞ്ചു വയസുള്ള ഞാൻ ഇന്നും ഓർക്കുന്നു. ’കർത്താവേ! എന്‍റെ മോനെ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നു. നല്ല ബുദ്ധി കൊടുക്കണേ. നല്ലവണ്ണം പഠിക്കാൻ തോന്നിക്കണേ. എന്‍റെ മോനെ പത്താം ക്ലാസ് പാസാക്കിത്തരണമേ!’

പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള അപ്പന്‍റെ സ്വപ്നത്തിലെ ഉയർന്ന വിദ്യാഭ്യാസമായിരുന്നു അത്. സ്കൂൾ ഫൈനൽ പാസാവുക എന്നത് അന്നു വലിയൊരു കാര്യവും സാധാരണയിൽ കവിഞ്ഞ നേട്ടവുമായിരുന്നു. അന്ന് എന്‍റെ അപ്പൻ ചോദിച്ചത് കർത്താവ് കൃത്യമായി നിറവേറ്റിത്തന്നു. അതിനപ്പുറം ചോദിച്ചില്ലല്ലോ. അതുകൊണ്ടാവും എനിക്കു കോളജിൽ പോകാനാവാത്തത് എന്നു ഞാൻ സ്വയം സമാധിച്ചു.

പഠനം മുടങ്ങിയതിൽ

കോളജിൽ പഠിക്കാത്തതിലും ഡിഗ്രിയെടുക്കാത്തതിലും ഇന്നെനിക്കു ഖേദമില്ല. അല്ലെങ്കിൽത്തന്നെ എന്തിനു ഖേദിക്കുന്നു? പേരെടുത്ത എത്രയോ സാഹിത്യകാരന്മാർ ഡിഗ്രിയില്ലാത്തവരായുണ്ട്. വിശ്വവിഖ്യാത നാടകകൃത്തുക്കളായ ഷേക്സ്പിയർ, ഇബ്സൻ, ബർണാഡ്ഷാ- ഇവരാരും കോളജ് കണ്ടവരല്ല. എന്തിന് അകലെ പോകുന്നു? കേരളത്തിലെ നമ്മുടെ എഴുത്തുകാരായ മഹാകവി കുമാരനാശാൻ, വള്ളത്തോൾ, വൈക്കം മുഹമ്മദ് ബഷീർ, കേശവദേവ്, പൊൻകുന്നം വർക്കി, വയലാർ രാവർമ, എൻ.എൻ. പിള്ള, തോപ്പിൽ ഭാസി, കെ.ടി. മുഹമ്മദ് തുടങ്ങിയ നിരവധി എഴുത്തുകാർ ആരുംതന്നെ ഡിഗ്രിയുള്ളവരല്ലല്ലോ. ഇതിൽനിന്ന് ഒരു സത്യമാണ് മനസിലാക്കേണ്ടത്. അതായത് ഡിഗ്രിയല്ല സാഹിത്യരചനയുടെ മാനദണ്ഡം. ഉന്നത വിദ്യാഭ്യാസവും അക്കാദമിക് ക്വാളിഫിക്കേഷനുമല്ല ഉന്നത സാഹിത്യസൃഷ്ടിക്കുവേണ്ട യോഗ്യത.

മണൽക്കാടിനെക്കുറിച്ച് ഒരു സംഗതികൂടി. സെഞ്ച്വറി ഫിലിംസ് "അറിയാത്ത വീഥികൾ' എന്ന പേരിൽ ഈ നാടകം 1984ൽ ചലച്ചിത്രമാക്കി. സംവിധായകൻ പ്രസിദ്ധനായ കെ.എസ്. സേതുമാധവൻ. മധു, മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ, രോഹിണി, സുകുമാരി, കവിയൂർ പൊന്നമ്മ, സബിത, മണിയൻപിള്ള രാജു തുടങ്ങിയവരായിരുന്നു നടീനടന്മാർ.

കോളജിൽ പഠിക്കാൻ ഭാഗ്യമുണ്ടായില്ലെങ്കിലും ഞാൻ സ്വന്തമായി ഇംഗ്ലീഷ് പഠിച്ചുകൊണ്ടിരുന്നു. അധ്യാപകനും വിദ്യാർഥിയും ഞാൻതന്നെ. ഇംഗ്ലീഷ് പത്രങ്ങളും പുസ്തകങ്ങളും മാസികകളും വായിക്കുന്നതു ശീലമാക്കി. നിഘണ്ടുവിനെ ഉറ്റമിത്രമാക്കി. ഇതിനിടയിൽ ഞാൻ ടൈപ്പ്റൈറ്റിംഗും ഷോർട്ട്ഹാൻഡും (ഇംഗ്ലീഷ്) പഠിച്ചുകൊണ്ടിരുന്നു. ഭാഗ്യത്തിന് ബോംബെയിലോ മദ്രാസിലോ ഒരു സ്റ്റെനോ ഉദ്യോഗം ലഭിച്ചെങ്കിലോ! അതാലെ എന്‍റെ കാലം തെളിയും, കുടുംബം രക്ഷപ്പെടും. അതായിരുന്നു ചിന്ത.

പാളിയ പരീക്ഷണം

ഞങ്ങളെ ഷോർട്ട്ഹാൻഡ് പഠിപ്പിക്കുന്ന അധ്യാപകൻ വിദ്യാർഥികളായ ഞങ്ങൾക്കു ക്ലേശംകൂടാതെ പിന്തുടരാൻ പറ്റുന്ന സ്പീഡിലാണ് ഡിക്റ്റേറ്റ് ചെയ്യുക. അദ്ദേഹം വായിക്കുന്പോൾ മാറ്റർ ഞങ്ങൾ വേഗം എഴുതും. പക്ഷേ, അതു പോരല്ലോ. മറ്റൊരു ഓഫീസിലോ സ്ഥലത്തോ ആണെങ്കിൽ എന്‍റെ കഴിവും യോഗ്യതയും എങ്ങനെയിരിക്കും? അതൊന്നു പരീക്ഷിക്കണമെന്ന് ഒരു മോഹം.

കാലം 1952. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആദ്യമായി തൃശൂരിൽ വന്ന സന്ധ്യ. അന്നു തേക്കിൻകാട് മൈതാനിയിൽ വിദ്യാർഥി കോർണറിന് അഭിമുഖമായി അദ്ദേഹത്തിനുവേണ്ടി ഒരുക്കിയ പ്രസംഗവേദിയാണ് ഇന്നും അറിയപ്പെടുന്ന നെഹ്റു മണ്ഡപം. നിയന്ത്രിക്കാൻ പറ്റാത്തവിധം വന്പിച്ച പുരുഷാരം.

തിരക്കിൽനിന്നും ബഹളങ്ങളിൽനിന്നും ഒഴിഞ്ഞുമാറി ഒരു തെരുവുവിളക്കിന്‍റെ ചുവട്ടിൽപോയി ഞാനിരുന്നു. എനിക്കന്നു വയസ് ഇരുപത്. ഷോർട്ട്ഹാൻഡ് പഠിച്ചുതീരാറായ സമയമായിരുന്നു അത്. പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്‍റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒരു പോലീസുകാരൻ അടുത്തുവന്നുനിന്നു. അതിരൂക്ഷമായ നോട്ടം.

"നീ ആരാടാ?...എന്തായിവിടെ?'
"സർ, ഞാൻ... ഷോർട്ട്ഹാൻഡിൽ പ്രസംഗം ഒന്നെഴുതി നോക്കിയതാണ്.'
"ആരു പറഞ്ഞിട്ട്?'
"ആരും പറഞ്ഞില്ല'

"നിന്‍റെയൊരു ഷോർട്ട്ഹാൻഡ്. പോടാ എഴുന്നേറ്റ്!'
അതൊരു ആക്രോശമായിരുന്നു. എഴുതിയ കടലാസു വാങ്ങി വലിച്ചുകീറി. ഷർട്ടിൽ കുത്തിപ്പിടിച്ചു. തൊട്ടുകിടക്കുന്ന പോലീസ് വാനിലേക്കു തള്ളുമോ എന്നു ഞാൻ ഭയന്നു. കരഞ്ഞു പറഞ്ഞതുകൊണ്ടു വിട്ടു.

ടൈപ്പിസ്റ്റ് ജോലിയിൽ

പട്ടിണിയിൽനിന്നും സാന്പത്തിക ഞെരുക്കത്തിൽനിന്നും കുടുംബത്തെ ഉയർത്താനും കുറേക്കൂടി വരുമാനം വർധിപ്പിക്കാനുംവേണ്ടി തൃശൂരിലെ ഒരു മൊത്ത വ്യാപാര സ്ഥാപനത്തിൽ പാർട്ട് ടൈം ടൈപ്പിസ്റ്റായി ഞാൻ ജോലി നോക്കി. (ഷോർട്ട് ഹാൻഡ് പിന്നെ പ്രയോജനപ്പെട്ടില്ല). മലയാളത്തിൽ പറയുന്ന എഴുത്തുകളും മാറ്ററുകളും ഇംഗ്ലീഷിലാക്കി ടൈപ്പ് ചെയ്യണം. തൃപ്തികരമായി ഞാനതു നിർവഹിച്ചു. പരിശ്രമവും പരിശീലനവുംകൂടി വന്നപ്പോൾ ഇംഗ്ലീഷ് അനായാസം കൈകാര്യംചെയ്യാമെന്നു വന്നു. മലയാളം മാറ്റർ പറഞ്ഞുകൊണ്ടിരിക്കുന്പോൾത്തന്നെ അതു മനസിലിട്ട് ഇംഗ്ലീഷിലാക്കി ടൈപ്പ് ചെയ്തുകൊടുക്കും. നിത്യപരിചയംകൊണ്ടു ലഭിച്ചൊരു സിദ്ധി.

അങ്ങനെ അതിരാവിലെ ഏഴു മുതൽ രാത്രി ഒന്പതു വരെ രണ്ടു ജോലികൾ. അതിനു ശേഷമാണ് എഴുത്തും വായനയും. ഉറങ്ങാൻ കിടക്കുന്നതു പന്ത്രണ്ടിനും ഒന്നിനും മധ്യേ. ചുരുക്കത്തിൽ പതിനെട്ടു വയസുമുതൽ പതിനെട്ടു മണിക്കൂർ വീതം നിത്യവും ജോലിചെയ്തു- നീണ്ട ഒരു വ്യാഴവട്ടക്കാലം. പിന്നീട് പാർട് ടൈം ജോലി ഉപേക്ഷിച്ചു. ആ സമയവുംകൂടി എഴുത്തിനും വായനയ്ക്കുംവേണ്ടി വിനിയോഗിച്ചു. ഇംഗ്ലീഷ് വായിക്കുന്ന ശീലം ഇന്നും തുടരുന്നു.

വെറും സ്കൂൾ ഫൈനൽകാരനായ ഞാൻ ഡിഗ്രിക്കു പഠിച്ചിരുന്ന എന്‍റെ മക്കൾക്ക് അവരുടെ ടെക്സ്റ്റ് ബുക്ക് വായിച്ച് സംക്ഷിപ്തമായി ഇംഗ്ലീഷിലെ എസ്‌സെകളും നോട്ടുകളും എഴുതിക്കൊടുത്തത്, അവയിൽ പലതും പരീക്ഷയ്ക്കു വന്നത്, അതിൽ മക്കൾക്കു സന്തുഷ്ടിയും എനിക്ക് അഭിമാനവും തോന്നിയത്- അങ്ങനെ അഭിമാനകരമായ ഓർമകൾ.

സി.എൽ.ജോസ്