ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരായി; ചെലവ് 430 കോടി രൂപ
Monday, June 30, 2025 10:45 AM IST
വെനീസ്: വെനീസിൽ നടന്ന ആഡംബരപൂർണമായ ചടങ്ങിൽ ആമസോണ്‍ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസും മാധ്യമപ്രവർത്തക ലോറൻ സാഞ്ചസും വിവാഹിതരായി.

വെനീഷ്യൻ കായലിൽ ഡോഗെസ് കൊട്ടാരത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സാൻ ജോർജിയോ മജോറെ ദ്വീപിലായിരുന്നു വിവാഹച്ചടങ്ങുകൾ. മൂന്ന് ദിവസം നീണ്ട വിവാഹാഘോഷത്തിന് 40 മുതൽ 48 മില്യണ്‍ യൂറോ (ഏകദേശം 430 കോടി രൂപ) യാണ് ചെലവായത്.

ഇവിടേക്ക് ക്ഷണിക്കപ്പെട്ട 200 അതിഥികൾ മോട്ടോർ ബോട്ടിലാണ് എത്തിച്ചേർന്നത്. നേരത്തേതന്നെ അതിഥികൾ വെനീസിലേക്ക് സ്വകാര്യ വിമാനങ്ങളിലും ഉല്ലാസക്കപ്പലുകളിലും ഏത്തിച്ചേർന്നിരുന്നു.

90 സ്വകാര്യ ജെറ്റുകൾ, 30 വാട്ടർ ടാക്സികൾ, ആഡംബര ഹോട്ടലുകൾ എന്നിവയാണ് അതിഥികൾക്കായി ഒരുക്കിയത്. ഞ്ചസിന്‍റെ വിവാഹവസ്ത്രങ്ങൾക്ക് മാത്രം 12 കോടിയോളം രൂപ ചെലവ് വരുമെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


വെള്ള നിറത്തിലുള്ള മെർമെയ്ഡ് ലൈൻ ഗൗണായിരുന്നു സാഞ്ചസിന്‍റെ വിവാഹവസ്ത്രം. ഇറ്റലിയിലെ ആഡംബര ഫാഷൻ ഹൗസായ ഡോൾട്ട് ആന്‍ഡ് ഗബ്ബാനയാണ് ഇത് ഡിസൈൻ ചെയ്തത്. കറുപ്പ് നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജെഫ് ബെസോസിന്‍റെ വേഷം.

ബിൽ ഗേറ്റ്സ്, ഓർലാൻഡോ ബ്ലൂം, ജോർദാൻ രാജ്ഞി, ഓപ്ര വിൻഫ്രി, ലിയോനാർഡോ ഡികാപ്രിയോ, ക്രിസ് ജെന്നർ, കെൻഡാൽ ജെന്നർ, കെയ്ൽ ജെന്നർ, കിം കാർദാഷിയൻ, സാം ആൾട്ട്മാൻ, യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ മകളായ ഇവാങ്ക ട്രംപ്, ഭർത്താവ് ജാറെഡ് കുഷ്നർ, യുഎസ് ഗായകൻ അഷർ, ഒർലാൻഡോ ബ്ലൂം, അമേരിക്കൻ ഫുട്ബോൾ താരം ടോം ബ്രാഡി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

2023 മേയിലായിരുന്നു ജെഫ് ബെസോസിന്‍റേയും ലോറൻ സാഞ്ചസിന്‍റെയും വിവാഹനിശ്ചയം. മുൻ ഭാര്യയായ മക്കെൻസി സ്കോട്ടുമായി ജെഫ് ബെസോസ് നേരത്തെ വിവാഹമോചനം നേടിയിരുന്നു.