റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി ജർമന്‍ ചാന്‍സലര്‍ ഫ്രെഡറിക് മേർട്സ് കൂടിക്കാഴ്ച നടത്തി. അധികാരമേറ്റതിനുശേഷമുള്ള മേർട്സിന്‍റെ ആദ്യ ഇറ്റാലിയന്‍ സന്ദര്‍ശനമാണിത്.

അനധികൃത കുടിയേറ്റവിഷയത്തിന് ഊന്നല്‍ നല്‍കിയുള്ള ചര്‍ച്ചയാണ് ഇരുവരും നടത്തിയത്. അതേസമയം, വലതുപക്ഷ ഫ്രാറ്റെല്ലി ഡി ഇറ്റാലിയ പാര്‍ട്ടിയുടെ നേതാവുകൂടിയായ ജോര്‍ജിയ മെലോണിയുമായി മേർട്സ് കൂടിക്കാഴ്ച നടത്തിയതിനെതിരേ പ്രതിഷേധമുയർന്നു.

കൂടിക്കാഴ്ച ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ യൂറോപ്യന്‍ വിരുദ്ധ തീരുമാനമാണെന്നാണ് മെലോണിയുടെ ചെറിയ സഖ്യ പങ്കാളിയായ യാഥാസ്ഥിതിക ഫോര്‍സ ഇറ്റാലിയയുടെ വിദേശകാര്യ മന്ത്രി അന്‍റോണിയോ തജാനി പറഞ്ഞത്.


കൂടിക്കാഴ്ച ആശങ്കാജനകം എന്ന് മെലോണിയുടെ ഫ്രാറ്റെല്ലി ഡി ഇറ്റാലിയ പാര്‍ട്ടിയിലെ ഇറ്റലിയിലെ യൂറോപ്യന്‍ കാര്യ മന്ത്രി ടോമാസോ ഫോട്ടി എന്നും വിശേഷിപ്പിച്ചു. ഒരു സര്‍ക്കാരിനെയല്ല, ഒരു രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമാണിതെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ, അധനികൃത കുടിയേറ്റക്കാരെ തടയാന്‍ ജര്‍മനി അതിര്‍ത്തി പരിശോധന കര്‍ശനമാക്കി. ജര്‍മനിയുടെ കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങളെ ഓസ്ട്രിയ പിന്തുണയ്ക്കുന്നുണ്ട്.