വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച സംഘടിപ്പിക്കുന്ന ഇന്ത്യൻ ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ടീം ഉൾപ്പെടെ നിരവധി ടീമുകള്‍ പങ്കെടുക്കും.

കാണികളുടെ വോട്ടിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്യുന്ന ക്യുആർ കോഡിന്‍റെ സഹായത്തോടെയാണ് കാണികൾ വിജയികളെ തീരുമാനിക്കുന്നത്. പ്രത്യേക ജൂറി ഇല്ലാത്ത മത്സരത്തിൽ കാണികൾ തന്നെ വിധികർത്താകളാകുന്നുവെന്നതാണ് ഈ മത്സരത്തെ വേറിട്ടതാക്കുന്നത്.

വിജയിക്കുന്നവര്‍ക്ക് ട്രോഫിയോടൊപ്പം കാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. ഒന്നാം സമ്മാനം 500 യൂറോയും രണ്ടാം സമ്മാനം 300 യൂറോയും മൂന്നാം സമ്മാനം 200 യൂറോയും മികച്ച ജനപ്രിയ ടീമിന് ട്രോഫിയും 200 യൂറോ‌യും ലഭിക്കും.


സ്ഥലം: വിഎച്ച്എസ് ഫ്ലോറിഡ്സ്‌ഡോർഫ്, സമയം: വൈകുന്നേരം നാല് മുതൽ, തീയതി: 31 മേയ്.



ക്ലീമാപ്രൊ, ജോയൽ ജോർജ് കുഴിയിൽ, എയർ അറേബ്യ, പ്രോസി, കറി വൈബ്സ്, ഫ്ലോറിഡ്സ്‌ഡോർഫ് ജില്ലാധികാരികൾ, ഡീൽ 24 തുടങ്ങിയ കമ്പനികൾ സ്പോണ്സർമാരാകുന്ന മത്സരത്തിൽ മികച്ച സമ്മാനങ്ങളുമായി തമ്പോല മത്സരവും ഉണ്ടായിരിക്കും.

പ്രവേശനം സൗജന്യമായ മത്സര മാമാങ്കത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.