ലേബർ ക്യാന്പിൽ ജിദ്ദ നവോദയയുടെ കൈത്താങ്ങ്
Monday, July 22, 2019 10:19 PM IST
ജിദ്ദ: മാസങ്ങളായി ശന്പളവും മറ്റു ആനുകുല്യങ്ങളും ലഭിക്കാതിരുന്ന ഹംദാനിയയിലെ ഒരു ലേബർ ക്യാന്പിൽ ഭക്ഷണ സാധങ്ങൾ എത്തിച്ച് ജിദ്ദ നവോദയ പ്രവർത്തകർ മാതൃക കാട്ടി.

172 ഇന്ത്യക്കാർ അടക്കം (പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഈജിപ്റ്റ് ) മുന്നുറോളം തൊഴിലാളികളാണ് ക്യാന്പിൽ താമസിക്കുന്നത്. 1500ൽ കൂടുതൽ ജീവനക്കാരും തൊഴിലാളികളും തൊഴിൽ ചെയ്തിരുന്ന കന്പനിയിൽ നിന്ന് ഭൂരിപക്ഷവും പേരും കാലവാധി പൂർത്തിയാക്കിയും ജോലി ഉപേക്ഷിച്ചും അവരവരുടെ നാട്ടിലേക്ക് പോയി.

ജിദ്ദയിലെ പരിസര പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സമാഹരിച്ച ഭക്ഷണ പദാർത്ഥങ്ങളാണ് പ്രവർത്തകർ വിതരണം ചെയ്തത്. നവോദയ സ്വരൂപിച്ച ഭക്ഷണ സാധങ്ങൾ വിതരണം ചെയ്യുവാനായി രതീഷ് മുസ്തുവിനു നൽകി കൊണ്ട് നൗഷാദ് (വണ്‍ ടു ത്രി ബാബു)തുടക്കം കുറിച്ചു.

ലഭ്യമായ ഭക്ഷണ സാമഗ്രികൾ നവോദയ പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തിൽ മുന്നൂറ്റി അന്പതോളം ബാഗുകളിൽ പാക്ക് ചെയ്താണ് ക്യാന്പിൽ എത്തിച്ചത്. ഒപ്പം ഒരു നേരത്തെ പാകം ചെയ്ത പൊതിച്ചോറും വിതരണം ചെയ്തത് ക്യാന്പിലെ തൊഴിലാളികൾ സന്തോഷത്തോടെ സ്വീകരിച്ചു.

ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് സമൂഹത്തിന്‍റെ വിവിധ വ്യക്തികളെയും സ്ഥാപങ്ങളെയും ബന്ധപെട്ടപ്പോൾ വളരെ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുക്കുന്ന നവോദയയുടെ ഇത്തരം പ്രവർത്തനങ്ങൾ നവോദയയുടെ വിവിധ ഘടകങ്ങൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇതിന്‍റെ രണ്ടാം ഘട്ടം എന്ന നിലയിൽ വരുന്ന ആഴ്ച്കളിൽ നവോദയ കേന്ദ്രകമ്മറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ