ഇലഞ്ഞി: ഇലഞ്ഞി-നെല്ലൂരുപാറ പിഡബ്ല്യുഡി റോഡിന്‍റെ വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട് അനൂപ് ജേക്കബ് എംഎൽഎയുടെ അധ്യക്ഷതയിൽ ഇലഞ്ഞി പഞ്ചായത്തിൽ സർവകക്ഷിയോഗം ചേർന്നു. യോഗത്തിലുണ്ടായ ചർച്ചകളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ കാലാനിമറ്റം ജംഗ്ഷന്‍റെ വികസനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുവാൻ തീരുമാനമായി.

റോഡിന്‍റെ വികസനവുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെടുന്ന കുടുംബത്തിന് അനുയോജ്യമായി പുതിയ ഭവനം നിർമിച്ചു നൽകുവാനും ധാരണയായി.

സ്വന്തമായി ഭൂമിയില്ലാത്ത നിരവധി പേർക്ക് ഭൂമി നൽകിയ ഇലഞ്ഞി സ്വദേശി വി.ജെ. ലൂക്കോസ് വെള്ളാമത്തടത്തിൽ സൗജന്യമായി നൽകുന്ന സ്ഥലം ഈയാഴ്ചതന്നെ വീട് നഷ്ടപ്പെടുന്ന കുടുംബത്തിന് എഴുതി നൽകുവാൻ സന്നദ്ധത അറിയിച്ചു.

ലൂക്കോസിന്‍റെ സമൂഹത്തോടുളള പ്രതിബന്ധതയെ അനൂപ് ജേക്കബ് എംഎൽഎ അഭിനന്ദിച്ചു. പിഎംഎവൈ, ലയണ്‍സ് ക്ലഹിന്‍റെ സ്വപ്നഭവനം തുടങ്ങിയ പദ്ധതികൾ വീട് നിർമാണത്തിന് പ്രയോജനപ്പെടുത്തുവാനും ബാക്കി തുക സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്തി വീട് നിർമാണം പൂർത്തിയാക്കുവാനും യോഗത്തിൽ തീരുമാനമായി.

വീട് നിർമാണം പൂർത്തിയായശേഷം മാത്രം ഈ കുടുംബം ഇവിടെനിന്ന് മാറിയാൽ മതിയെന്നും യോഗത്തിൽ തീരുമാനമായി. സംസ്ഥാന സർക്കാരിന്‍റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് മുത്തോലപുരം സഹകരണ ബാങ്കിന്‍റെ പൊതുനന്മ ഫണ്ടിൽനിന്നും വീട് നിർമാണത്തിന് സഹായം അനുവദിക്കാമെന്ന് ബാങ്ക് പ്രസിഡന്‍റ് ജോണി അരീക്കാട്ടേൽ സർവകക്ഷി യോഗത്തെ അറിയിച്ചു.

പുനരധിവാസം സംബന്ധിച്ച് ധാരണയായതിന്‍റെ അടിസ്ഥാനത്തിൽ കാലാനിമറ്റം ജംഗ്ഷന്‍റെ വികസന പ്രവർത്തനങ്ങളും ടൈൽ വിരിക്കൽ അടക്കമുള്ള പ്രവർത്തികളും ഉടൻ ആരംഭിക്കുമെന്ന് യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വീട് നിലനിൽക്കുന്ന ഭാഗമൊഴിച്ച് ബാക്കി ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും നടപ്പാക്കുമെന്നും കുടുംബം ഇവിടെനിന്ന് മാറുന്ന മുറയ്ക്ക് ആ ഭാഗവും റോഡിന്‍റെ ഭാഗമാക്കി മാറ്റുമെന്നും പിഡബ്ല്യുഡി അധികൃതർ യോഗത്തെ അറിയിച്ചു.