മൂവാറ്റുപുഴ: റോഡരികിൽ ദിശാ ബോർഡുകൾ സ്ഥാപിക്കാത്തത് അപകടങ്ങൾക്കു കാരണമാകുന്നു. മൂവാറ്റുപുഴ-കാവുങ്കര-ഇരുമലപ്പടി റോഡിലും കറുകടം-അന്പലംപടി-വീട്ടൂർ റോഡിലും ദിശാ ബോർഡുകൾ സ്ഥാപിക്കാത്തതുമൂലം അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ പറയുന്നു. എട്ട് വർഷം മുന്പ് നിർമാണം പൂർത്തീകരിച്ച റോഡിൽ ഇതുവരെയും ദിശാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.

മൂവാറ്റുപുഴ - ഇരുമലപ്പടി റോഡിൽ വരുന്ന വാഹനങ്ങൾക്ക് കറുകടം - അന്പലംപടി - വീട്ടൂർ റോഡിൽ നിന്നുവരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്തതാണ് ഇവിടെ അപകടങ്ങൾ പതിവാകാൻ കാരണം. കറുകടം - അന്പലംപടി റോഡിനേക്കാളും താഴ്ചയിലുള്ള മൂവാറ്റുപുഴ റോഡിൽ നിന്നുവരുന്ന വാഹനങ്ങൾ ഇരുറോഡിൽ നിന്നുവരുന്ന വാഹന ഡ്രൈവർമാർക്ക് കാണാൻ സാധിക്കുന്നില്ല.

അതിനാൽ റോഡിൽ ദിശാ ബോർഡുകൾ സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായിരിക്കുകയാണ്. ഇവിടെ വലിയ അപകടക്കെണിയാണ് പതിയിരിക്കുന്നതിന് അവസാനത്തെ ഉദാഹരണമാണ് ശനിയാഴ്ച മുളവൂർ ഇർഷാദിയ മസ്ജിദിന് സമീപമുണ്ടായ അപകടം.

അപകടത്തിൽ തൊടുപുഴ സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ഇതിന് മുന്പും ചെറുതും വലുതുമായ നിരവധി അപകടങ്ങൾക്ക് പ്രദേശവാസികൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.

2019ൽ നിർമാണം പൂർത്തീകരിച്ച റോഡിൽ ദിശാ ബോർഡുകളോ ട്രാഫിക് ലൈനുകളോ ലൈറ്റുകളോ നാളിതുവരെ സ്ഥാപിച്ചിട്ടില്ല. അധികൃതർ നടപടി സ്വീകരിച്ച് അപകടങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.