കൊച്ചി: പൊതുസ്ഥലങ്ങളിലും വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി കോര്‍പറേഷനും കൈറ്റ്‌സ് ഇന്ത്യയും ചേര്‍ന്ന് നടപ്പാക്കിയ "വായനപ്പെട്ടി' പദ്ധതി ഹിറ്റായി.
പരീക്ഷണാടിസ്ഥാനത്തില്‍ പനമ്പിള്ളി നഗറിലെ കോയിത്തറ പാര്‍ക്കില്‍ ആരംഭിച്ച വായനാപ്പെട്ടിയില്‍നിന്ന് പുസ്തകമെടുത്ത് വായിക്കാനെത്തുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്.

രാവിലെ ആറ് മുതല്‍ എട്ട് വരെയും വൈകുന്നേരം നാല് മുതല്‍ രാത്രി രാത്രി എട്ടു വരെയുമാണ് വായനപ്പെട്ടിയിൽ നിന്നു പുസ്തകം എടുക്കാവുന്നത്.

പാര്‍ക്ക് തുറക്കുന്ന സമയങ്ങളില്‍ ആര്‍ക്കും ഇവിടെയെത്തി ഇഷ്ടമുള്ള പുസ്തകം എടുത്ത് മരത്തണലില്‍ ഇരുന്ന് വായിക്കാം. പദ്ധതി ഹിറ്റായതോടെ ആശുപത്രികള്‍ ഉള്‍പ്പെടെ 30ഓളം ഇടങ്ങളില്‍ കൂടി വായനപ്പെട്ടികള്‍ സ്ഥാപിക്കാനുള്ള ആലോചനയിലാണ് കോര്‍പറേഷന്‍. ചങ്ങമ്പുഴ പാര്‍ക്ക്, സുഭാഷ് പാര്‍ക്ക്, രാജേന്ദ്ര മൈതാനം, ജനറല്‍ ആശുപത്രി, ഫോര്‍ട്ട് കൊച്ചി വാസ്‌കോ ഡ ഗാമ സ്‌ക്വയര്‍ തുടങ്ങിയ സ്ഥലങ്ങളും പരിഗണനയിലുണ്ട്.

പുസ്തകങ്ങളെ പറ്റി ചര്‍ച്ച ചെയ്യാനും എഴുത്തുകാരുമായി സംവദിക്കാനും വായനാക്കൂട്ടായ്മകളും സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായുള്ള ആദ്യ റീഡിംഗ് സെക്ഷന്‍ ഇന്ന് വൈകുന്നേരം 4.30നു കൊയ്ത്തറ പാര്‍ക്കില്‍ നടക്കുമെന്ന് കൈറ്റ്‌സ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജ്മല്‍ ചക്കരപ്പാടം പറഞ്ഞു.