കൊച്ചി: മുന്‍പ് അവധി ദിവസങ്ങളില്‍ മാത്രം ഈടാക്കിയിരുന്ന അമിത നിരക്ക് അവധിക്കാലത്തും യാത്രക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച് വാട്ടര്‍ മെട്രോ. അവധിക്കാലത്ത് വാട്ടര്‍മെട്രോയില്‍ സഞ്ചരിക്കുന്നവര്‍ അധികവും വിനോദസഞ്ചാരികളാണെന്ന വാദം ഉന്നയിച്ചാണ് സാധാരണ യാത്രക്കാരില്‍ നിന്ന് പോലും കൂടുതല്‍ നിരക്ക് ഇടാക്കുന്നത്. നിരക്ക് വര്‍ധനയ്ക്കെതിരെ പ്രതിഷേധം വ്യാപകമായെങ്കിലും ജൂണ്‍ ഒന്നു വരെ കൂട്ടിയ നിരക്ക് തുടരുമെന്ന നിലപാടിലാണ് വാട്ടര്‍ മെട്രോ അധികൃതര്‍.

ശനി, ഞായര്‍ ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും സാധാരണ നിരക്കിനേക്കാള്‍ 10 രൂപ അധികം ടിക്കറ്റ് നിരക്കില്‍ വര്‍ധിപ്പിക്കുന്ന രീതി വാട്ടര്‍മെട്രോയ്ക്കുണ്ട്.

ഈ ദിവസങ്ങളില്‍ കൂടുതലും യാത്ര ചെയ്യുന്നത് വിനോദസഞ്ചാരികളാണെന്ന കാരണം നിരത്തിയാണ് നിരക്ക് വര്‍ധനയെ ന്യായീകരിച്ച് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാൽ ഏപ്രില്‍, മേയ് മാസങ്ങളില്‍ മധ്യവേനല്‍ അവധിക്കാലമായതിനാല്‍ എല്ലാ ദിവസങ്ങളിലും നിരക്ക് വര്‍ധന പ്രാബല്യത്തിലാക്കി.

ഇതിനെതിരെ ബോട്ട് യാത്രക്കാരുടെ സംഘടനകളടക്കം രംഗത്തെത്തി. അവധിക്കാലമാണെങ്കിലും സാധാരണ യാത്രക്കാരും സ്ഥിരമായി മെട്രോയില്‍ സഞ്ചരിക്കുന്നവരാണെന്നും നിരക്ക് വര്‍ധന താങ്ങാനാകുന്നതല്ലെന്നും കൊച്ചി വണ്‍ സംഘടന ചെയര്‍മാന്‍ ഹാരിസ് അബു പറഞ്ഞു.
എറണാകുളം ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ മുന്‍പ് 40 രൂപ നല്‍കിയിരുന്നിടത്ത് ഇപ്പോള്‍ 50 രൂപയായി വര്‍ധിപ്പിച്ചു. അതേസമയം ജലഗതാഗത വകുപ്പിന്‍റെ ബോട്ടില്‍ ആറു രൂപ മാത്രമേ നിരക്കൂള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

"ജൂണ്‍ ഒന്ന് മുതല്‍ നിരക്ക് കുറയും'

കൊച്ചി: ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ടിക്കറ്റ് നിരക്കില്‍ 10 രൂപ അധികം ഈടാക്കുന്ന രീതി 2024 ഡിസംബര്‍ മുതല്‍ നടപ്പാക്കി വരുന്നതാണെന്ന് വാട്ടര്‍ മെട്രോ അധികൃതര്‍ പറയുന്നു. ഏപ്രില്‍ മുതല്‍ മധ്യവേനല്‍ അവധി ആരംഭിച്ചതിനാല്‍ അവധിക്കാല നിരക്ക് വര്‍ധന വാട്ടര്‍മെട്രോയിലും പ്രാബല്യത്തില്‍ വരികയായിരുന്നു.

ഈ സമയങ്ങളില്‍ വാട്ടര്‍ മെട്രോയെ ആശ്രയിക്കുന്നത് കൂടുതലും വിനോദ സഞ്ചാരികളായതിനാലാണ് നിരക്കില്‍ അല്പം വര്‍ധന വരുത്താന്‍ തീരുമാനിച്ചത്. സ്ഥിരം യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്‌പെഷല്‍ പാസുകളുണ്ടെന്നും ജൂണ്‍ ഒന്ന് മുതല്‍ ടിക്കറ്റ് നിരക്ക് പഴയ നിലയിലാകുമെന്നും വാട്ടര്‍ മെട്രോ അധികൃതര്‍ അറിയിച്ചു.

സ്ഥിരം യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ആഴ്ച്ച പാസും മാസ പാസും ഉണ്ട്. ആഴ്ച പാസിന് 180 രൂപയാണ് നിരക്ക്. ഏതു സ്‌റ്റേഷനിലേക്കും ആഴ്ചയില്‍ 12 യാത്ര ചെയ്യാം. ഒരു യാത്രയ്ക്ക് 15 രൂപയേ ആകുന്നുള്ളൂ. പ്രതിമാസ പാസിന് 600 രൂപയാണ് നിരക്ക്. 50 യാത്രകള്‍ ചെയ്യാം. ഒരു യാത്രയ്ക്ക് 12 രൂപ മാത്രം.

മൂന്നു മാസത്തെ ത്രൈമാസ പാസിന് 1500 രൂപയാണ് നിരക്ക്. 150 യാത്ര ചെയ്യാം.
ഒരു യാത്രയ്ക്ക് 10 രൂപയേ ആകുന്നുള്ളൂ. സാധാരണക്കാരായ സ്ഥിരം യാത്രക്കാര്‍ക്ക് വളരെ കുറഞ്ഞ നിരക്കേ വാട്ടര്‍ മെട്രോ ഈടാക്കുന്നുള്ളൂ. മാത്രമല്ല, തിരക്കുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ സ്ഥിരം യാത്രക്കാര്‍ക്കാണ് പ്രവേശനത്തിന് മുന്‍ഗണന നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു.