കൊച്ചി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ(ഇഡി) കേസ് അന്വേഷണം ഒഴിവാക്കാന്‍ കശുവണ്ടി വ്യവസായിയില്‍ നിന്ന് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ ഇഡിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നാലെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്.

വിജിലന്‍സിനു മുമ്പാകെ ഫോണ്‍ മുഖേനെയും മറ്റുമാണ് പരാതികള്‍ എത്തിയിരിക്കുന്നത്. അറസ്റ്റിലായ മൂന്നു പേരുടെയും മൊഴിയെടുത്തുവരുന്നതായും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും വിജിലന്‍സ് മധ്യമേഖല എസ്പി എസ്. ശശിധരന്‍ പറഞ്ഞു.

രഞ്ജിത് വാര്യരുടെ വീട്ടില്‍നിന്ന് ലഭിച്ചത് നിര്‍ണായക രേഖകള്‍

അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത് വാര്യരുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇഡി സമന്‍സ് അയച്ച മുപ്പതോളം പേരുടെ വിവരങ്ങള്‍ കണ്ടെത്തിയെന്നാണ് വിവരം. ഇലക്ട്രോണിക് ഉപകരണങ്ങളും ഇവിടെനിന്നു പിടിച്ചെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്.

വ്യവസായികള്‍ അടക്കം ഒട്ടേറെ സന്പന്നരുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന രഞ്ജിത് വാര്യര്‍ക്ക് രാഷ്ട്രീയ, ബിസിനസ് ബന്ധങ്ങളുണ്ടെന്നാണ് വിവരം. രഞ്ജിത് ഇഡി ഓഫീസിലെ നിത്യസന്ദര്‍ശകനാണെന്നും കേരളത്തിലും പുറത്തുമുളള ഉന്നത ഇഡി ഉദ്യോഗസ്ഥരുമായും രഞ്ജിത്തിന് അടുത്ത സൗഹൃദമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക്

അറസ്റ്റിലായ മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തിയുളള ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം തുടരുകയാണ്. ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് വിജിലന്‍സിന്‍റെ ശ്രമം. അറസ്റ്റിലായ പ്രതികളുടെ ഫോണുകള്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. അതേസമയം വിജിലന്‍സില്‍ നിന്ന് കേസ് സംബന്ധമായ വിവരങ്ങള്‍ ഇഡി ഇതുവരെ തേടിയിട്ടില്ലെന്നാണ് അറിയുന്നത്.

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ഇഡി

കൊച്ചി: ഇഡി ഉദ്യോഗസ്ഥനെ പ്രതിയാക്കിയുള്ള വിജിലന്‍സ് കേസില്‍ ഔദ്യോഗിക പ്രതികരണവുമായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). പരാതിക്കാരനായ അനീഷ് ബാബു ഇഡിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഇഡി പ്രതികരിച്ചു.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇയാള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പിഎംഎല്‍എ) കേസ് അന്വേഷണം അട്ടിമറിക്കാന്‍ വേണ്ടിയാണിത്. അന്വേഷണത്തില്‍ നിന്നും നിയമനടപടികളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ വേണ്ടി അനീഷ് ബാബു മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും ഇഡി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ മാധ്യമങ്ങളിലൂടെ പറയുന്നത്. ഇഡി രജസ്റ്റര്‍ ചെയ്ത കള്ളപ്പണ കേസിലെ പ്രതിയാണ് അനീഷ് ബാബു. ഇയാളെ കൂടാതെ ഇയാളുടെ അച്ഛനും അമ്മയും കേസില്‍ പ്രതികളാണ്. അനീഷ് ബാബുവിനും മാതാപിതാക്കള്‍ക്കുമെതിരെ കൊട്ടാരക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത അഞ്ചോളം വ്യത്യസ്ത കേസുകളുടെ തുടര്‍ച്ചയായാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.

കൊട്ടാരക്കരയിലെ വാഴവിള കാഷ്യൂസ് എന്ന സ്ഥാപനം വഴി വിദേശത്തുനിന്ന് കുറഞ്ഞ വിലയ്ക്ക് കശുവണ്ടി ഇറക്കുമതി ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിയാളുകളെ വഞ്ചിച്ചതായാണ് കേസ്. 2021ലാണ് ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇഡി മുമ്പാകെ ഹാജരാകാന്‍ രണ്ടു തവണ സമന്‍സ് അയച്ചെങ്കിലും ഇവര്‍ എത്തിയില്ല. മൂന്നാം തവണ ഇവര്‍ ഇഡി മുമ്പാകെ ഹാജരായെങ്കിലും തങ്ങളോട് സഹകരിക്കാതിരിക്കുകയും ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതിരിക്കുകയുമായിരുന്നു.

ഈ കേസിലുള്‍പ്പെടെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അനീഷ് ബാബു മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ സമര്‍പ്പിച്ചെങ്കിലും അവയെല്ലാം കോടതികള്‍ നിരസിച്ചു. ഇതോടെയാണ് ഇയാള്‍ ഇഡിയെ അപകീര്‍ത്തിപ്പെടുത്താന്‍ കൈക്കൂലി ആരോപണവുമായി രംഗത്തെത്തിയതെന്നും നീതിയുക്തവും നിഷ്പക്ഷവുമായ ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഇഡി വ്യക്തമാക്കി.