വൈപ്പിൻ: എറണാകുളം പനമ്പിള്ളിനഗറിലെ ഒരു സ്ഥാപനത്തിൽ തലയിൽ കൃത്രിമമുടി പിടിപ്പിക്കുന്നതിന് വിധേയനായ യുവാവ് അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ. യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ 13 തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായി.
ചെറായി സ്വദേശിയും എളമക്കര കീർത്തി നഗറിൽ താമസക്കാരനുമായ ചെറുപറമ്പിൽ സനിലാണ് മൂന്ന് മാസം മുമ്പ് ഹെയർ ട്രാൻസ്പ്ലാന്‍റേഷനു വിധേയനായത്. 54500 രൂപ വാങ്ങിയ സ്ഥാപനം 3500 മുടിയാണ് വച്ചു പിടിപ്പിച്ചത്.

ഹൈദരാബാദുകാരനായ ഒരു ഡോക്ടറാണ് ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ നടത്തിയത്. ദിവസങ്ങൾക്കുള്ളിൽ അസഹനീയമായ തലവേദന ഉണ്ടായതിനെ തുടർന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ വേദന സംഹാരി കഴിക്കാനായിരുന്നു നിർദേശം. സ്ഥിതി ഗുരുതരമായതിനെ തുടർന്നാണ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടിയതും മുടിവച്ചുപിടിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ കണ്ടെത്തിയതും.

ഇതിനുശേഷമാണ് തലയിൽ അടിയന്തര ശസ്ത്രക്രിയകൾ നടത്തിയത്. ചികിത്സയ്ക്ക് ഇതുവരെ കുടുംബം 10 ലക്ഷം രൂപയോളം ചെലവിട്ടു കഴിഞ്ഞു. ഇപ്പോൾ തലയിലെ പഴുപ്പ് വലിച്ച് എടുക്കുന്നതിനായി ഘടിപ്പിച്ചിട്ടുള്ള ഉപകരണം ഇല്ലാതെ സനിലിന് എങ്ങോട്ടും പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇനിയും ശസ്ത്രക്രിയകൾ വേണ്ടിവന്നേക്കാം.

സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കാനാണ് സനിലിന്‍റെ നീക്കം. ഇതിനു മുന്നോടിയായി തേവര സിഐക്ക് സനിൽ പരാതി നൽകിയിട്ടുണ്ട്.