കൊച്ചി: സംസ്ഥാന സര്‍ക്കാറിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി മറൈന്‍ഡ്രൈവില്‍ നടക്കുന്ന "എന്‍റെ കേരളം' പ്രദര്‍ശനത്തില്‍ പ്ലാസ്റ്റിക് പുനരുപയോഗത്തിന്‍റെ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പുതുജീവിതം നല്‍കി അതിനെ മനോഹരമായ ഒരു സ്റ്റില്‍ മോഡലാക്കിയാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ജില്ലാ ഹരിത കേരളം മിഷന്‍റേതാണ് സ്റ്റാള്‍. പ്ലാസ്റ്റിക് പ്രകൃതിയുടെ ശാപമല്ല, അതിനെ ഉപയോഗിക്കുന്ന രീതിയാണ് പ്രധാന്യം എന്ന സന്ദേശമാണ് പ്രദര്‍ശനത്തിലൂടെ നല്‍കുന്നത്. പരിസ്ഥിതി സൗഹൃദ സാധ്യതയിലെക്ക് ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.