തിരുമാറാടി: മണ്ണത്തൂർ കാരക്കാട്ട് മലയിലെ മണ്ണ് ഖനനവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി അഭിഭാഷക കമ്മീഷൻ സ്ഥലം സന്ദർശിച്ചു. ആർ.യു. ഹ്യൂമൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ സ്ഥാപനം തുടങ്ങാൻ കാരക്കാട്ടുമലയിൽ നിന്നും വലിയ തോതിൽ മണ്ണ് നീക്കിയിരുന്നു.

കോടതി ഉത്തരവിനെത്തുടർന്ന് നിർത്തിവച്ചിരിക്കുന്ന നിർമാണ പ്രവർത്തനങ്ങളും മണ്ണെടുപ്പു നടന്ന സ്ഥവും കമ്മീഷൻ കണ്ടു വിലയിരുത്തി. അനിയന്ത്രിതമായി മണ്ണെടുപ്പ് നടത്തിയാൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പഞ്ചായത്ത് കോടതിയെ അറിയിച്ചിരുന്നു.

പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യാമോൾ പ്രകാശ്, വൈസ് പ്രസിഡന്‍റ് എം.എം. ജോർജ്, വാർഡംഗങ്ങളായ സാജു ജോണ്‍, സുനി ജോണ്‍സണ്‍, സെക്രട്ടറി പി.പി. റെജിമോൻ തുടങ്ങിയവർ ഒപ്പമുണ്ടായിന്നു.