നാല് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടം ജൂൺ ഒന്നിന് പൊളിക്കും

ബോബൻ ബി. കിഴക്കേത്തറ

ആലുവ: നിരവധി വിവാദ കേസുകളുടെ വിചാരണാ വേദിയായ ആലുവ കോടതിക്കെട്ടിടം നാൽപത് വർഷത്തിന് ശേഷം വിസ്മൃതിയിലേക്ക്. രണ്ട് നൂറ്റാണ്ട് പഴക്കമുള്ള കോടതി പാരമ്പര്യവുമായാണ് പഴയ കെട്ടിടം നിലകൊള്ളുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ കെട്ടിടം ഇല്ലാതാവും.

വിസ്മൃതിയിലേക്ക് നീങ്ങാൻ പോകുന്നത് നിരവധി പ്രമാദമായ കേസുകൾ വിചാരണ നടന്ന കോടതി കെട്ടിടമാണ്. കേരള മനസാക്ഷിയെ ഞെട്ടിച്ച ആലുവ നഗരത്തിൽ നടന്ന നിരവധി കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തത് ഈ കോടതിയിലാണ്.

ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ ഇല്ലാതാക്കിയ ആലുവ മാഞ്ഞൂരാൻ കൂട്ടക്കൊല, മൂന്നംഗങ്ങളെ ഇല്ലാതാക്കിയ മെർലി കൊലക്കേസ്, കുടുംബങ്ങൾ തമ്മിലുള്ള വൈരാഗ്യത്തിൽ ഒരേസമയം രണ്ടിടത്തായി രണ്ട് പേരെ വെട്ടിക്കൊന്ന ഇരട്ട കൊലപാതക കേസു മുതൽ പ്രമാദമായ ആലുവ മാർക്കറ്റിൽ അഞ്ചു വയസുകാരിയുടെ കൊലപാതകം വരെയുള്ള കേസുകളുടെ വിചാരണ ആലുവ കോടതിയിലാണ് നടന്നത്.

പ്രശസ്തർ ഉൾപ്പെട്ട കേസുകളും ആലുവ കോടതിയിൽ വിചാരണ നേരിട്ടിട്ടുണ്ട്. നടൻ ദിലീപ് ഉൾപ്പെട്ട നടിയെ അപമാനിച്ച കേസ് അതിലൊന്നാണ്. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിവാദ പ്രസംഗ കേസ്, സ്വർണക്കടത്ത് കേസ് എന്നിവ ആലുവയിൽ വാർത്തയായി.

ആലുവ കോടതിയുമായി ബന്ധപ്പെട്ടും ഒരു കുറ്റകൃത്യം നടന്നു. താത്കാലിക ജീവനക്കാരിയെ നിരന്തരം ലൈംഗിക ചൂഷണം ചെയ്ത ജീവനക്കാരന് കഴിഞ്ഞ വർഷമാണ് ശിക്ഷ ലഭിച്ചത്.

രണ്ട് നൂറ്റാണ്ടിന്‍റെ പാരമ്പര്യം

200 വർഷം മുമ്പ് ജില്ലാ കോടതി ആലുവയിലാണ് പ്രവർത്തിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലം മുതൽ പ്രവർത്തിക്കുന്ന ആലുവ കോടതിയിൽ അന്നു മുതൽ എണ്ണിയാലൊടുങ്ങാത്ത കേസുകൾക്ക് വേദിയായിട്ടുണ്ട്.

1810 മുതൽ 1815 വരെ തിരുവതാംകൂർ ഭരിച്ചിരുന്ന റാണി ഗൗരി ലക്ഷ്‌മീഭായിയാണ് ജില്ലാ കോടതി അനുവദിച്ചത്. ഇന്ന് യുസി കോളജ് പ്രവർത്തിക്കുന്ന കച്ചേരി മാളിക എന്ന കെട്ടിടമാണ് അന്നത്തെ ജില്ലാ കോടതി. പിന്നീട് ജില്ലാ കോടതി നോർത്ത് പറവൂരിലേക്കും മറ്റു കോടതികൾ ആലുവയിലേക്കും മാറ്റുകയായിരുന്നു. 1985 മാർച്ച് എട്ടിനാണ് മുൻസിഫ് കോടതി ആലുവയിൽ പ്രവർത്തനം ആരംഭിക്കുന്നത്.

ഇന്ന് "വിടവാങ്ങൽ' യോഗം

ഇന്ന് അഭിഭാഷകരുടെ നേതൃത്വത്തിൽ വിടവാങ്ങൽ യോഗം കോടതി മുറ്റത്ത് നടക്കും. ജീർണാവസ്ഥയിലായ കെട്ടിടം ജൂൺ 1 ന് പൊളിച്ചുതുടങ്ങും. നിർമാണം തീരുന്നത് വരെ ഒരു കിലോമീറ്റർ അകലെയുള്ള ബിഎസ്എൻഎൽ കെട്ടിടത്തിലെ ഒരു ഭാഗത്ത് വാടകയ്ക്ക് പ്രവർത്തിക്കും.