മൂവാറ്റുപുഴ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുളവൂർ പൊന്നിരിക്കപ്പറന്പിൽ ഇർഷാദിയ മസ്ജിദിനു സമീപം ശനിയാഴ്ച രാത്രി 9.30നുണ്ടായ അപകടത്തിൽ തൊടുപുഴ ചിറ്റൂർ പള്ളിക്കാട്ടിൽ ദാസിന്‍റെ മകൻ ആകാശാ(24)ണ് മരിച്ചത്.

മൂവാറ്റുപുഴയിൽ നിന്നും ചെറുവട്ടൂരിലേക്ക് പോകുകയായിരുന്ന ആകാശ് സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ പൊന്നിരിക്കപറന്പ് ഭാഗത്തുനിന്നും വരികയായിരുന്ന വൈദ്യുത സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു.

എതിർദിശയിൽ വന്ന വൈദ്യുത സ്കൂട്ടറിലെ യാത്രികരായ നെല്ലിക്കുഴി ആലക്കാട് അസ്ലാം കബീർ, അസ്ഫാൻ എന്നിവരെ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ എച്ച്ഡിഎഫ്സി ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു ആകാശ്. സംസ്കാരം നടത്തി. മാതാവ്: സലി. സഹോദരൻ: ദിനിൽ.