ആലുവ: ആലുവയിലെ നിലവിലെ കോടതി കെട്ടിടം പൊളിച്ച് പുതിയത് നിർമ്മിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലായി. 19 ന് വാടക കെട്ടിടത്തിലേക്ക് മാറാനും ജൂൺ 1 ന് പഴയ കെട്ടിടം പൊളിച്ച് തുടങ്ങാനും തീരുമാനിച്ചു.

നിലവിലെ കോടതിയിലെ 60 ശതമാനം കേസ് ഫയലുകളും വാടകയ്ക്ക് പ്രവർത്തിക്കുന്ന ബി.എസ്.എൻ.എൽ കെട്ടിടത്തിലേക്ക് എത്തിച്ചു. താഴത്തെ നിലയിൽ മജിസ്ട്രേറ്റ് കോടതികൾക്കും മുകളിൽ മുൻസിഫ് കോടതികൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

മധ്യവേനലവധി കഴിഞ്ഞ് സിവിൽ കോടതികൾ തുറക്കുന്നത് 19 ന് തന്നെ ആലുവ കോടതിയും പുതിയ വാടക കെട്ടിടത്തിൽ പ്രവർത്തനക്ഷമമാകും. 19ന് വൈകിട്ട് അഞ്ചിന് നിലവിലുള്ള കോടതിക്ക് മുമ്പിൽ ജീവനക്കാരും അഭിഭാഷകരും ഗുമസ്തൻമാരും ഒത്തുചേരാനും ഫോട്ടോയെടുക്കാനും നിശ്ചയിച്ചിട്ടുണ്ട്.

38 കോടി രൂപ ചെലവിലാണ് ബഹുനില കെട്ടിടം നിർമ്മിക്കുന്നത്.ബി.എസ്.എൻ.എൽ കെട്ടിടത്തിൽ മൂന്ന് വർഷത്തേക്കാണ് കരാർ. 85.593 സെന്റ് സ്ഥലത്ത് 79172 ചതുരശ്ര അടിയിയിൽ നാല് നില കെട്ടിടമാണ് നിർമ്മിക്കുക.