കൊച്ചി: വൈപ്പിന്‍ മണ്ഡലത്തിലെ തീരപ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ ബൃഹത് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. തീരശോഷണവും കടലാക്രമണവും തടയുന്നതിനായി കടലില്‍ ജിയോ ട്യൂബ് സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സാങ്കേതിക പഠനത്തിന്‍റെ ഭാഗമായി ചെന്നൈയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് സെന്‍റര്‍ ഡയറക്ടര്‍ ഡോ. എം.വി. രമണമൂര്‍ത്തി സ്ഥലം സന്ദര്‍ശിച്ചു.

സംസ്ഥാന കടല്‍ത്തീര വികസന കോര്‍പറേഷന്‍റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ഞാറക്കല്‍പഞ്ചായത്തിലെ പുത്തന്‍ കടപ്പുറം, നായരമ്പലം പഞ്ചായത്തിലെ വെളിയത്താന്‍ പറമ്പ് കടപ്പുറം, പള്ളിപ്പുറം പഞ്ചായത്തിലെ ചെറായി കടപ്പുറം എന്നിവിടങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. തീരത്തു നിന്ന് എട്ടു കിലോമീറ്ററോളം അകലെയാണ് ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്നത്.

പെട്രോകെമിക്കല്‍ ബൈ പ്രൊഡക്ടുകള്‍ ഉപയോഗിച്ച് ത‌യാറാക്കുന്ന ഈടുറ്റ ട്യൂബുകളാണ് ഇതിനായി ഉപയോഗിക്കുക. തുടര്‍ന്ന് കടലില്‍ നിന്ന് തന്നെ മണല്‍ നിറ‌യ്ക്കും. ഇതുവഴി ട്യൂബുകളുടെ കരുത്ത് വര്‍ധിപ്പിച്ച് വലിയ തിരമാലകളുടെ ആഘാതം കുറയ്ക്കാനാകും. 250 മുതല്‍ 300 ടണ്‍ വരെ ഭാരമുള്ള ട്യൂബുകളാണ് കടലില്‍ ഇറക്കുന്നത്.

കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ, കടൽത്തീര വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.ഐ. ഷേക്ക് പരീത് എന്നിവരോടൊപ്പമായിരുന്നു രമ‌ണമൂർത്തി കടപ്പുറങ്ങള്‍ സന്ദര്‍ശിച്ചത്. മണ്‍സൂണിന് ശേഷം ടെൻഡര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.