കാക്കനാട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 93 ഭൂരഹിത കുടുംബങ്ങൾക്ക് 2024-25 സാമ്പത്തിക വർഷ പദ്ധതിയുടെ ഭാഗമായി ഭൂമി വാങ്ങി നൽകി. 1.86 കോടി രൂപ ചെലവഴിച്ചാണ് സ്ഥലം വാങ്ങി നൽകിയത്. ലൈഫ് മിഷൻ പദ്ധതിയിലെ ഭൂരഹിത ലിസ്റ്റിൽ നിന്നും കണ്ടെത്തിയ ഗുണഭോക്താക്കൾക്കാണ് ഭൂമിഭ്യമാക്കിയത്. ഇവർക്കെല്ലാം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആധാരം കൈമാറി.

ജനക്ഷേമ പ്രവർത്തനങ്ങളിൽ എറണാകുളം ജില്ലാ പഞ്ചായത്ത് കേരളത്തിലെതദ്ദേശസ്ഥാപനങ്ങൾക്ക് മാതൃകയാണെന്നും, മനുഷ്യരുടെ ജീവിതപ്രശ്നങ്ങളും സങ്കടങ്ങളും തിരിച്ചറിഞ്ഞ് പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൽ ജില്ലാ പഞ്ചായത്ത് ഭരണ സമിതി കാണിക്കുന്ന നിശ്ചയദാർഢ്യം അഭിനന്ദനാർഹമാർഹമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജ് , സ്ഥിരം സമിതി അധ്യക്ഷരായ എം.ജെ. ജോമി, ആശ സനിൽ, സനിത റഹീം തുടങ്ങിയവർ പ്രസംഗിച്ചു.