കൊച്ചി: ചിത്രപ്പുഴ-പോഞ്ഞാശേരി സംസ്ഥാന പൊതുമരാമത്ത് റോഡില്‍ ചിത്രപ്പുഴ ജംഗ്ഷന്‍ മുതല്‍ എച്ച്ഒസി ജംഗ്ഷന്‍ വരെയുള്ള ഭാഗം നാലുവരിപ്പാതയാകും. ഇതിന്‍റെ ഭാഗമായി ചിത്രപ്പുഴയില്‍ പുതിയ പാലവും നിര്‍മിക്കും.

നിലവിലുള്ള പാലം ശക്തിപ്പെടുത്തും. 25.12 കോടി രൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുകയെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. പദ്ധതിക്കായി കൊച്ചി റിഫൈനറി പൊതുമരാമത്ത് വകുപ്പിന് തുക കൈമാറും. കൊച്ചി റിഫൈനറിയുടെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായാണ് തുക അനുവദിച്ചത്.

ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. കൊച്ചി നഗരവുമായും തൃപ്പൂണിത്തുറയുമായും ജില്ലയുടെ കിഴക്കന്‍ മേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന സംസ്ഥാന പാതയെന്ന നിലയില്‍ ഗതാഗത സൗകര്യങ്ങളില്‍ വന്‍ കുതിപ്പ് സൃഷ്ടിക്കാന്‍ പുതിയ പദ്ധതിയിലൂടെ കഴിയും.

കൊച്ചി റിഫൈനറിയുള്‍പ്പെടെ പ്രധാന സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന റോഡ് എന്ന നിലയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം പകരാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.