കൊച്ചി: നിര്‍മാണം പൂര്‍ത്തിയാകുന്ന കൊച്ചി കാന്‍സര്‍ സെന്‍ററില്‍ പുതിയ അമിനിറ്റി സെന്‍റര്‍ കൂടി നിര്‍മിക്കും. കാന്‍സര്‍ സെന്‍ററില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും വിശ്രമത്തിനും താമസത്തിനും സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായാണ് അമിനിറ്റി സെന്‍റര്‍ നിര്‍മിക്കുന്നത്.

പദ്ധതിക്കായി ബിപിസിഎല്‍ 11.34 കോടി രൂപ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ചതായി മന്ത്രി പി. രാജീവ് അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളോടെയാകും ഇവയുടെ നിര്‍മാണം.
എസി, നോണ്‍ എസി മുറികള്‍, ഡോര്‍മിറ്ററി എന്നിവയുള്‍പ്പെടെ 22,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാകും സെന്‍ററിന്‍റെ നിർമാണം പൂര്‍ത്തിയാക്കുക. ആറ് നിലകളിലായി 115 പേര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ ഇതിലൂടെ കഴിയും.

സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പെടെ ഇവിടെ എത്തുന്നവര്‍ക്ക് അമിനിറ്റി സെന്‍റര്‍ ആശ്വാസമാകും.