നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിൽ വിദേശ കറൻസി വേട്ട. വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ച 44.40 ലക്ഷം രൂപയുടെ സൗദി റിയാലാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടിച്ചത്. കൊച്ചിയിൽ നിന്നും സ്പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബൈയിലേക്ക് പോകാൻ വന്ന മുവാറ്റുപുഴ സ്വദേശി ഗീതയെന്ന യാത്രക്കാരിയാണ് കറൻസി കടത്താൻ ശ്രമിച്ചത്.

400ന്‍റെ 500 റിയാലാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. റിയാൽ അലൂമിനിയം ഷീറ്റിന്‍റെ പാക്കറ്റുകളിലാക്കി ബാഗിന്‍റെ അകത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോൾ ചെക്ക് ഇൻ ബാഗ് തുറന്ന് വിശദപരിശോധന നടത്തി വിദേശ കറൻസി ക‌ണ്ടെ‌ടുക്കുകയായിരുന്നു. വിശദ അന്വേഷണം ആരംഭിച്ചു.