കൊച്ചി: "കൊന്നു കളയാൻ മാത്രം എന്ത് തെറ്റാ എന്‍റെ മോന്‍ ചെയ്തത്, അവനെ കൊല്ലണ്ടായിരുന്നു, ഒരു പാവം കൊച്ചാ, വെറുതെ വിട്ടൂടായിരുന്നോ'. മകന്‍റെ ദാരുണമായ അന്ത്യത്തിൽ നിയന്ത്രണംവിട്ടു കരഞ്ഞുകൊണ്ട് ഐവിന്‍റെ അമ്മ റോസ് മേരിയുടെ നൊന്പരവാക്കുകളാണിത്. മകന്‍ ഒരു വഴക്കിനും പോകാത്തയാളാണ്.

ഒരാള്‍ കൂട്ടില്ലാതെ പുറത്തേക്ക് പോലും ഇറങ്ങാത്ത അവനെ എന്തിന് കൊലപ്പെടുത്തിയെന്ന് ഇപ്പോഴും അറിയില്ല. അവനെ കൊല്ലുമെന്ന് ഒരിക്കലും ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. വാക്കുതര്‍ക്കം ഉണ്ടായെന്ന് കേട്ടപ്പോള്‍ അടിപിടിയില്‍ എന്തെങ്കിലും പരിക്കുണ്ടാകുമെന്നല്ലാതെ കൊന്ന് ബോണറ്റില്‍ കയറ്റിയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ആ അമ്മ വേദനയോടെ പറഞ്ഞു.
വീടും ജോലി ചെയ്യുന്ന സ്ഥലവുമല്ലാതെ വേറെ ഒരു കൂട്ടും അവനില്ല.

ഒരു തമ്മില്‍ തല്ലോ വഴക്കിനോ പോകാറില്ല. കള്ളുകുടിയോ കഞ്ചാവോ ഒന്നുമില്ലാത്ത കൊച്ചാണ്. എല്ലാവരോടും സ്‌നേഹമാണ്. നീ ഇങ്ങനെ പാവമാവല്ലടാ.. ആളുകള്‍ കബളിപ്പിക്കുമെന്നാണ് ഞങ്ങള്‍ അവനോട് പറയാറുണ്ടായിരുന്നത്. ആ കൊച്ചിനെയാണ് കൊന്നിരിക്കുന്നേ... ഞങ്ങളാരും ഒരു തെറ്റും ചെയ്തിട്ടില്ല.

മെഡിക്കല്‍ ഫീല്‍ഡില്‍ രോഗികളെ രക്ഷിച്ചോണ്ടിരിക്കുന്നവരാണ് ഞാനും ഭര്‍ത്താവും. ഞങ്ങളുടെ മകന് തന്നെ ഇത് വന്നു. അവനെ കൊല്ലേണ്ടായിരുന്നു. ഡ്യൂട്ടി രാത്രിയിലായതിനാല്‍ നായശല്യം ഭയന്നാണ് ബൈക്ക് ഒഴിവാക്കി കാറില്‍ പോയിരുന്നത്. ഇത്ര കരുതലെടുത്തിട്ടും അവന് ഈ ഗതി വന്നല്ലോ... റോഡ് മേരി പറഞ്ഞു.