കൊച്ചി: നിര്‍ധനയായ സ്ത്രീയുടെ ചികിത്സാ ചെലവിലേക്ക് പണം ആവശ്യപ്പെട്ട് പണം തട്ടിയതായി പരാതി. കാക്കനാട് അത്താണിയിലുള്ള പള്ളിയുടെ വ്യാജ രേഖകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയതായാണ് തൃക്കാക്കര പോലീസില്‍ ലഭിച്ച പരാതിയില്‍ പറയുന്നത്.

ഒടുവില്‍ തട്ടിപ്പിനിരയായവരില്‍ നിന്ന് മാത്രം 1,11,713 രൂപയാണ് പ്രതി തട്ടിയെടുത്തത്. നിര്‍ധനയായ വീട്ടമ്മയുടെ ചികിത്സയ്ക്കായി ധനസഹായം തേടി ഫോണില്‍ വിളിക്കുകയാണ് ആദ്യം ചെയ്യുന്നത്. സ്ത്രീകളെ മാത്രമാണ് ഇതിന് തെരഞ്ഞെടുക്കുക.

വ്യാജ ലെറ്റര്‍ ഹെഡില്‍ തയാറാക്കിയ കത്തും ചികിത്സാ രേഖകളും വാട്‌സ്ആപ്പിലൂടെ കൈമാറും. ചികിത്സാ സഹായം ആവശ്യപ്പെട്ട് ഇയാള്‍ കൈമാറിയ പേരും ആശുപത്രി രേഖകളും വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.