കരുമാലൂർ: എൽഡിഎഫ് ഭരിക്കുന്ന കരുമാലൂർ പഞ്ചായത്തിലെ അനധികൃത നിയമനങ്ങളുടെ രേഖകൾ ആവശ്യപ്പെട്ട് സിപിഎമ്മിന്‍റെ യുവജന സംഘടനയായ ഡിവൈഎഫ്ഐ രംഗത്ത്.

2021-25 കാലഘട്ടങ്ങളിൽ പഞ്ചായത്തിൽ നടന്ന താൽക്കാലിക നിയമനങ്ങളിൽ ബന്ധു നിയമനവും അഴിമതിയും സംബന്ധിച്ചാണ് ഡിവൈഎഫ്ഐ കരുമാലൂർ നേതൃത്വം പഞ്ചായത്തിൽ വിവരാവകാശ അപേക്ഷ നൽകിയിരിക്കുന്നത്.

ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഹരിതകർമസേന കോ -ഓർഡിനേറ്റർ, തൊഴിലുറപ്പ് ഓഫീസ് എന്നീ വിഭാഗങ്ങളിലേക്കുവന്ന താൽക്കാലിക ഒഴിവുകളിലേക്കാണ് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങളുടെ അടുത്ത ബന്ധുക്കളെ അനധികൃതമായി നിയമിച്ചതായി സൂചനയുള്ളത്.

സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെയാണ് ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്.

ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിവാദം ഉയർന്നതോടെ പഞ്ചായത്തിൽ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായതായാണ് ആക്ഷേപം. ഇതേതുടർന്നാണ് ഡിവൈഎഫ്ഐ കരുമാലൂർ മേഖല സെക്രട്ടറി എം.എ. അരുൺ വിവരാവകാശ അപേക്ഷ നൽകിയിരിക്കുന്നത്.