കോതമംഗലം: നഗരസഭയിൽ തെരുവ് വിളക്കുകൾ തെളിയാത്തതിൽ യുഡിഎഫ് കൗണ്‍സിലർമാർ പ്രതിഷേധിച്ചു. കഴിഞ്ഞ നാല് സാന്പത്തിക വർഷങ്ങളിലും തെരുവിളക്കുകൾ അറ്റുകറ്റപ്പണി നടത്തുന്നതിന് കരാർ കൊടുത്തതിൽ വ്യാപകമായ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്ന് യുഡിഎഫ് പറഞ്ഞു.

തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും രൂക്ഷമായ ശല്യം അനുഭവപ്പെടുന്ന നഗരസഭയിലെ 31 വാർഡുകളിലും തെരുവ് വിളക്കുകൾ തെളിയാത്തത് നഗരസഭാധ്യക്ഷന്‍റെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ചു.

ഈ സാന്പത്തിക വർഷവും കരാർ നൽകുന്നതിൽ നഗരസഭാധ്യക്ഷൻ സ്വന്തം താൽപര്യം മുൻനിർത്തി കരാർ മാനദണ്ഡങ്ങൾ പാലിക്കാത ഇഷ്ടക്കാർക്ക് കൊടുക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

എത്രയും വേഗം തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് എ.ജി. ജോർജ് പറഞ്ഞു.