അറസ്റ്റിൽ
Friday, May 3, 2024 4:39 AM IST
രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാക്കനാട്: കാക്കനാട് വൻ തോതിൽ മയക്കുമരുന്ന് കച്ചവടം നടത്തിവരുകയായിരുന്ന ഒഡീഷ സ്വദേശിയെ തൃക്കാക്കര പോലീസ് പിടികൂടി. ഒറീസ സ്വദേശി സത്യബാൻ മനാഹിരാ (24)ആണ് പിടിയിലായത്.

ബുധനാഴ്ച ഉച്ചയ്‌ക്ക് മൂന്നോടെ പ്രതി വാടകയ്‌ക്ക് താമസിച്ചിരുന്ന കാക്കനാട് ടിവി സെന്‍ററിന് സമീപത്തെ മുറിയിൽനിന്നും തൃക്കാക്കര സിഐ ക്ലീറ്റസ് ജോസഫിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു.

തൊഴിലാളിയെന്ന വ്യാജേന വീടെടുത്ത് കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് പ്രതിയുടെ കഞ്ചാവ്‌ വിൽപ്പന.

123 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിലായി

തൃപ്പൂണിത്തുറ: വിൽപ്പനയ്ക്കായി സൂക്ഷിച്ച 123 കുപ്പി വിദേശ മദ്യവുമായി ഒരാളെ തൃപ്പൂണിത്തുറ എക്സൈസ് പിടികൂടി. കൈപ്പട്ടൂർ ഇളംകുളത്തു വീട്ടിൽ അജയനെ (58) യാണ് ഇയാൾ താമസിക്കുന്ന വീട്ടിൽനിന്നും മദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

അരലക്ഷം രൂപ വിലമതിക്കുന്ന വിദേശമദ്യം ചാക്കിലും ഡ്രമ്മിലുമായി ഇയാൾ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മദ്യം ലഭിക്കാത്ത ദിവസങ്ങളിൽ ആവശ്യക്കാർക്ക് ഇരട്ടി വിലയ്‌ക്കാണ് ഇയാൾ വിറ്റിരുന്നത്.

എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജീൻ സൈമൺ, സി.കെ. മധു, വി.എസ്.ഹരിദാസ്, രതീഷ്, ദീപു തോമസ്, സജിൽ ബാബു, എസ്. നെസ്‌‌‌‌ലി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.