ഇരുമ്പ് പാലം ഓർമയിലേക്ക്
Friday, May 3, 2024 4:39 AM IST
തൃപ്പൂണിത്തുറ: സ്റ്റാച്ച്യു ജംഗ്ഷൻ കഴിഞ്ഞാൽ രാജനഗരിയുടെ മുഖമുദ്രയായിരുന്ന ഇരുമ്പ് പാലം ചരിത്രത്താളുകളിലേക്ക് മടങ്ങുന്നു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയെയും കൊച്ചി കോർപ്പറേഷൻ അതിർത്തിയെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പൂർണാ നദിക്ക് കുറുകെയുള്ള 135 വർഷം പഴക്കമുള്ള ഇരുമ്പുപാലം പുതിയ പാലത്തിനായി വഴിമാറുകയാണ്.

പുതിയ പാലം നിർമാണത്തിനാവശ്യമായ 60 സെന്‍റ് സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കും. അതിരുകളുടെ അടയാളപ്പെടുത്തൽ നടന്നുകൊണ്ടിരിക്കുകയാണ്. സ്ഥലമെടുപ്പ് പൂർത്തിയാക്കി സാങ്കേതികാനുമതി ലഭിക്കുന്ന മുറയ്ക്ക് 30 കോടി രൂപ ചെലവ് വരുന്ന പാലത്തിന്‍റെ നിർമാണമാരംഭിക്കും.

പാലത്തിനടിയിലൂടെ ബോട്ടുകൾക്ക് കടന്നുപോകാൻ സാധിക്കുന്ന വിധത്തിൽ പുതിയ പാലത്തിന് 5.5 മീറ്ററാണ് ഉയരം. ഇതിലൂടെ വാട്ടർ മെട്രോ സർവീസ് നടത്താനും പദ്ധതിയുണ്ട്. സാമൂഹികാഘാത പഠനത്തിനായി രൂപീകരിച്ച കമ്മിറ്റി റിപ്പോർട്ട് ലഭിച്ചാലുടൻ പഴയ പാലം പൊളിക്കാൻ തുടങ്ങും. മുഴുവൻ പ്രവൃത്തികളും ആറു മാസംകൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലപ്പഴക്കംമൂലം അപകടാവസ്ഥയിലായിരുന്ന ഇരുമ്പ് പാലത്തിലൂടെയുള്ള വാഹനങ്ങളുടെ യാത്ര നിരോധിച്ചിട്ട് കുറച്ചേറെ വർഷങ്ങളായി.

പാലത്തോട് ചേർന്നുള്ള ഒരു വശത്തെ നടപ്പാലവും കഴിഞ്ഞയിടെ തകർന്നു വീണിരുന്നു. 1888ൽ നിർമിച്ച ബ്രിട്ടീഷ് എൻജിനീയറിഗ് വൈദഗ്ധ്യത്തിന്‍റെ മകുടോദാഹരണമായിരുന്ന ഇരുമ്പ് പാലം സംരക്ഷിക്കണമെന്ന് പല കോണുകളിൽനിന്നും ആവശ്യമുയർന്നിരുന്നെങ്കിലും പിഡബ്ല്യുഡി പഠനത്തിൽ ഇത് പുനസ്ഥാപിക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയതോടെയാണ് പാലം പൊളിച്ചുമാറ്റി പുതിയത് നിർമിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്.