ന്യൂസിലാൻഡിൽ റോക് ഫിഷിംഗിനു പോയ രണ്ടു മലയാളി യുവാക്കളെ കാണാതായി
Friday, May 3, 2024 5:01 AM IST
മൂവാറ്റുപുഴ: ന്യൂസിലാൻഡിൽ റോക് ഫിഷിംഗിനു പോയ മൂവാറ്റുപുഴ സ്വദേശിയടക്കം രണ്ടു മലയാളി യുവാക്കളെ കാണാതായി.

നോർത്ത് ലാൻഡിലെ വാങ്കാരെ ഹെഡ്സിലെ ഉൾക്കടൽ പ്രദേശമായ തൈഹരൂരിനടുത്തുള്ള പാറക്കെട്ടുകൾക്ക് സമീപം റോക് ഫിഷിംഗ് നടത്തുന്നതിനിടെയാണു മൂവാറ്റുപുഴ ചെമ്പകത്തിനാൽ ഫെർസിൽ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശശി നിവാസിൽ ശരത് കുമാർ(37) എന്നിവരെ കാണാതായത്.

ന്യൂസിലാൻഡിൽ ജോലി ചെയ്യുന്ന ഇരുവരും ബുധനാഴ്ച വൈകിട്ട് നാലോടെയാണ് വിനോദത്തിനായി റോക് ഫിഷിംഗിന് തൈഹരുരിലേക്ക് പോയത്. രാത്രി വൈകിയും ഇരുവരും വീട്ടിൽ എത്തിയില്ല. തുടർന്ന് കുടുംബം നോർത്ത് ലാൻഡ് പോലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസ് തൈഹരൂ ഉൾക്കടലിനും അവഹോവ ഉൾക്കടലിനും ഇടയിലുള്ള മൂന്നു കിലോമീറ്റർ തീരപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

ഇരുവരുടേയും വാഹനവും മൊബൈൽ ഫോൺ, ഷൂ എന്നിവ കടൽത്തീരത്തു നിന്ന് പൊലീസ് കണ്ടെത്തു. പോലീസ് ഈഗിൾ ഹെലികോപ്റ്ററിൽ കടലിൽ പരിശോധന നടത്തി. ഫെർസിലും, ശരതും കുടുംബത്തോടൊപ്പം ന്യൂസിലാൻഡിലെ സെൻട്രൽ വാങ്കാരെയിലേക്ക് അടുത്തിടെയാണ് താമസം മാറിയത്.