ബസ്‌ സ്റ്റോപ്പിൽ ഇരുന്നവർക്കു നേരേ സംഘംചേർന്ന് ആക്രമണം; അഞ്ച് പേർ അറസ്റ്റിൽ
Friday, May 3, 2024 5:01 AM IST
കാലടി: ചൊവ്വര കൊണ്ടോട്ടി ബസ്‌ സ്റ്റോപ്പിൽ രാത്രി വർത്തമാനം പറഞ്ഞുകൊണ്ടിരുന്നവരെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം കച്ചേരിപ്പടി മണാട്ടിപ്പറമ്പ് പറക്കോടത്ത് മുഹമ്മദ് ഫൈസൽ (38),

ചേർത്തല കുത്തിയതോട് ബിസ്മി മൻസിലിൽ സനീർ(31), തൃക്കാക്കര കുസുമഗിരി കുഴിക്കാട്ട്മൂലയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി സിറാജ് (37), ചാവക്കാട് തളിക്കുളം പണിക്കവീട്ടിൽ മുബാറക്ക് (33), തിരൂരങ്ങാടി ചേറൂർ കണ്ണമംഗലം പറമ്പത്ത് സിറാജ്(36) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ചൊവ്വര കൊണ്ടോട്ടി ബസ് സ്റ്റോപ്പിനു സമീപം വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന മുൻ പഞ്ചായത്തംഗം സുലൈമാനെയും കൂടെയുണ്ടായിരുന്നവരെയുമാണ് ഇരുചക്ര വാഹനത്തിലും കാറിലുമായെത്തിയ സംഘം ആക്രമിച്ചത്. സുലൈമാനെ ചുറ്റിക കൊണ്ട് അടിച്ചും വെട്ടിയും പരുക്കേൽപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ രാജഗിരി ആശുപത്രിയിലും, മറ്റുള്ളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറും സംഘം അടിച്ചുതകർത്തു. സംഭവശേഷം കടന്നുകളഞ്ഞ അക്രമികളെ പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ, ആയുധങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു. സംഭവസ്ഥലം ജില്ലാ പോലീസ് മേധാവി സന്ദർശിച്ചു. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.

എഎസ്പി ട്രെയ്നി അഞ്ജലി ഭാവന, ഡിവൈഎസ്പി എ. പ്രസാദ്, സിഐ ടി.സി മുരുകൻ, എസ്ഐമാരായ ജെ.എസ്. ശ്രീജു, എ.സി. സിജു, രാജേഷ് ശ്രീധരൻ, എഎസ്ഐമാരായ റോണി അഗസ്റ്റിൻ, ഇഗ്നേഷ്യസ് ജോസഫ് സീനിയർ സിപിഒ പി.ഒ. സെബി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.