നിഷ്‌പക്ഷ വിമർശനങ്ങളുയർത്താൻ കലാകാരന്മാർക്കു ഭയം: കെ.സി. വേണുഗോപാൽ
Friday, May 3, 2024 5:06 AM IST
കൊച്ചി: നിഷ്‌പക്ഷ വിമർശനങ്ങളുയർത്താൻ കലാകാരൻമാർ ഭയക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തുറന്നുപറയാനും എഴുതാനും കലാകാരന്മാരും എഴുത്തുകാരും മടിക്കുന്നു.

അങ്ങനെ ചെയ്താൽ ജീവൻ ബാക്കിയുണ്ടാകുമോ എന്ന ഭയമാണ് ഫാസിസ്റ്റ് കാലം അവർക്ക് നൽകിയത്. എല്ലാ രംഗങ്ങളിലും നിശ്ശബ്ദതയാണ്. അടുത്ത കാലത്തു കണ്ട ഒരേയൊരു പ്രതികരണം എം.ടി. വാസുദേവൻ നായരുടേത് മാത്രമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

കെപിസിസിയുടെ നാടക സമിതിയായ സാഹിതി തിയറ്റേഴ്‌സ് പാലാരിവട്ടം പിഒസിയിൽ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘മുച്ചീട്ടുകളിക്കാരന്‍റെ മകള്‍' എന്ന നാടകത്തിന്‍റെ അവതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ, സി.ആർ. മഹേഷ് എംഎൽഎ, സിബി മലയിൽ തുടങ്ങിയവരും പങ്കെടുത്തു. 15 വർഷങ്ങൾക്ക് ശേഷമാണ് സാഹിതി തിയറ്റേഴ്സിന്‍റെ നാടകം അരങ്ങിലെത്തുന്നത്.