ഡ്യൂട്ടിക്കുപോയ പോലീസുകാരൻ ഒളിച്ചോടി; ഓടി വലഞ്ഞ് മറ്റ് പോലീസുകാർ
Friday, May 3, 2024 5:01 AM IST
പോത്താനിക്കാട്: ജോലിക്കായി സ്റ്റേഷനിലേക്ക് പോയ പോലീസുകാരന്‍റെ ഒളിച്ചോട്ടത്തിൽ വലഞ്ഞത് പോലീസ് സംഘവും വീട്ടുകാരും നാട്ടുകാരും. കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടുർ മാമുട്ടത്ത് ഷാജി പോൾ (53) ആണ് രണ്ട് ദിവസത്തിലേറെ ഒളിച്ച് കളിച്ച് പോലീസിനെയും വീട്ടുകാരേയും വലച്ചത്.

ചൊവ്വാഴ്ച്ച നൈറ്റ് ഡ്യൂട്ടിക്കായി വീട്ടിൽ നിന്ന് കോതമംഗലത്തിന് പുറപ്പെട്ട ഷാജി കോതമംഗലത്തിന് പോകാതെ മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത് സ്വന്തം ബൈക്കിൽ തൊടുപുഴ ഭാഗത്തേക്ക് പോയി.

ജോലിക്കെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഷാജിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. വീട്ടുകാർ ആളെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ബുധനാഴ്ച്ച രാവിലെ ബന്ധുക്കൾ പോത്താനിക്കാട് സ്റ്റേഷനിലെത്തി പരാതി നൽകി.

പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോണ്‍ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് പോലീസ് സംഘം തിരഞ്ഞെങ്കിലും വല്ലപ്പോഴും ഫോണ്‍ ഓണാക്കുകയും ഉടൻ ഓഫാക്കുകയും ചെയ്യുകയായിരുന്നു. തൊടുപുഴ ഭാഗത്ത് നിന്ന് ടവർ സിഗ്നൽ ലഭിച്ചതോടെ പോലീസ് തൊടുപുഴയിൽ എത്തിയെങ്കിലും ഫോണ്‍ ഓഫ് ചെയ്ത് സ്ഥലം വിട്ടിരുന്നു.

പിന്നീട് മൂവാറ്റുപുഴ, കറുകടം, അടിവാട് എന്നിവടങ്ങളിൽ നിന്ന് സിഗ്നൽ ലഭിച്ചതോടെ ഷാജി വീട്ടിലേക്ക് മടങ്ങി വരികയാണെന്ന് കരുതി ഒരു സംഘം പോലിസ് ഷാജിയുടെ വീട്ടിലേക്കുള്ള വഴിയിൽ കാത്തു നിന്നു. എന്നാൽ ഇയാൾ മൂവാറ്റുപുഴ ടൗണിലെ പേ ആന്‍ഡ് പാർക്കിൽ ബൈക്ക് വച്ച് ബസിൽ മൂന്നാറിന് പോയി.

രാത്രി ഒന്പതോടെ മൂന്നാറിലെത്തി. ടവർ ലൊക്കേഷൻ ലഭിച്ച പോലീസ് സംഘവും രാത്രി മൂന്നാറിലെത്തി. തുടർന്ന് ലോഡ്ജുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.

ഉച്ചയോടെ പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത് കോതമംഗലം കോടതിയിൽ ഹാജരാക്കി. അവധി ലഭിക്കാത്തതും ജോലി ഭാരവും തുടർച്ചയായി ഡ്യൂട്ടി ചെയ്യേണ്ടി വന്നതുമൂലം ഉണ്ടായ മാനസിക സമ്മർദങ്ങളുമാണ് ഒളിച്ചോട്ടത്തിന് കാരണമായതെന്ന് പറയുന്നു.

രണ്ട് ദിവസം അവധിയെടുത്ത് തിങ്കളാഴ്ച്ച മകളെ ആന്ധ്രയിലെ പഠന സ്ഥലത്ത് കൊണ്ടാക്കാൻ ഷാജി തീരുമാനിച്ചിരുന്നെങ്കിലും ജോലി ഭാരം മൂലം സാധിച്ചില്ല. അതുമൂലം ഭാര്യയാണ് മകളോടൊപ്പം പോയത്. ഇതെല്ലാം ഷാജിയെ മാനസികമായി തളർത്തിയതായാണ് പോലീസ് നിഗമനം.