ചൂടില്‍‘വിയര്‍ത്ത്' ജില്ല
Tuesday, April 30, 2024 6:32 AM IST
കൊച്ചി: കനത്ത ചൂടില്‍ ജില്ലയാകെ വിയർക്കുകയാണ്. അടുത്ത മൂന്നാഴ്ചയോളം ചൂട് തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. ചൂട് കനത്തോടെ പച്ചക്കറി അടക്കമുള്ള അവശ്യ സാധനങ്ങളുടെ വിലയും ഉയരുകയാണ്. അതേസമയം പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. പകല്‍ 37 ഡിഗ്രി സെൽഷ്യസിലെത്തുന്ന താപനില രാത്രിയിലും കുറയുന്നില്ല. സാധാരണ വേനല്‍ക്കാലത്ത് രാത്രിയിൽ 20 മുതല്‍ 25 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഈ വർഷം ജില്ലയില്‍ 30 ഡിഗ്രി സെൽഷ്യസ് ആണ് രാത്രിസമയത്തെ താപനില.

കുപ്പിവെള്ളം വിപണിയില്‍ ഇരട്ടിയിലധികം വില്പന നടക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. കുടിവെള്ള ടാങ്കറുകളില്‍ ശുദ്ധജലം വാങ്ങുന്ന ഉപയോക്താക്കളുടെ എണ്ണവും കൊച്ചി നഗരത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പകല്‍ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ തൊഴില്‍ സമയക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പച്ചക്കറി വില കൂടി

ചൂട് കനത്തതോടെ പച്ചക്കറികളുടെയും വില വര്‍ധിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ചില പച്ചക്കറികൾക്ക് 30 മുതല്‍ 35 ശതമനം വരെ വില വര്‍ധിച്ചിട്ടുണ്ട്.

ചെറുനാരങ്ങ, ബീന്‍സ് എന്നിവയ്ക്ക് വില 150 രൂപ പിന്നിട്ടു. 30 രൂപ വില ഉണ്ടായിരുന്ന വെണ്ടയ്ക്ക, അച്ചിങ്ങ, വെള്ളരി, കാബേജ് എന്നിവയ്ക്ക് 50 രൂപ ആയി. 50 രൂപ വില ഉണ്ടായിരുന്ന പൈനാപ്പിളിന് 80 രൂപയുമായി. നേരത്തെ എട്ട് മുതല്‍ 10 വരെ ലോഡ് പച്ചക്കറി എത്തിയിരുന്ന എറണാകുളം മാര്‍ക്കറ്റില്‍ ഇപ്പോള്‍ പരമാവധി മൂന്നോ നാലോ ലോഡ് മാത്രം.

മഴ ഇനിയും വൈകിയാല്‍ പച്ചക്കറിയുടെ ലഭ്യത കുറയും. ചൂട് കാരണം അധിക ലോഡ് സംഭരിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ടെന്ന് മാര്‍ക്കറ്റ് സ്റ്റാള്‍ അസോസിയേഷന്‍ ഭാരവാഹി കെ.കെ. അഷ്‌റഫ് പറഞ്ഞു. പഴവര്‍ഗങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ആപ്പിള്‍, ഓറഞ്ച് എന്നിവയുടെയും വില ഉയർന്നു.

ബസ് യാത്രികരുടെ എണ്ണം കുറഞ്ഞു

അസഹ്യമായ ചൂട് തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസുകളിലടക്കം യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ഈ മേഖല കടുത്ത പ്രതിസന്ധിയിലാണ്.
യാത്രക്കാര്‍ കുറഞ്ഞ സമയങ്ങളില്‍ ആളില്ലാതെ സര്‍വീസ് നടത്തേണ്ട ഗതികേടിലാണ് ബസുടമകൾ. എന്നാൽ കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവയുടെ സര്‍വീസിനെ ചൂട് ബാധിച്ചിട്ടില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് കുറവാണ്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് തുടങ്ങിയവ ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

യാത്ര ചെയ്യുന്നവര്‍ ആവശ്യത്തിന് വെള്ളം കരുതുക. വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുക. പക്ഷികള്‍ക്കടക്കം വെള്ളം ഉറപ്പാക്കുക. പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്. വെള്ളം പാഴാകുന്ന സാഹചര്യം ഒഴിവാക്കുക. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടുക.