ദേശീയപാത 66 : പറവൂര്‍ പാലത്തിന്‍റെ ഉയരക്കുറവ് സ്ഥലപരിശോധന നടത്തി
Friday, May 3, 2024 4:39 AM IST
പറവൂര്‍: ദേശീയപാത 66 നിര്‍മാണവുമായി ബന്ധപ്പെട്ട് പറവൂര്‍ പുഴയ്‌ക്ക് കുറകെ നിര്‍മിക്കുന്ന പാലത്തില്‍ ഗര്‍ഡര്‍ സ്ഥാപിച്ചു തുടങ്ങിയതോടെ ഈ ഭാഗത്ത് പാലത്തിന് ഉയരം കുറവാണെന്ന പരാതിയിൽ അധികൃതർ പരിശോധന നടത്തി.

പാലത്തിന് ഉയരം കുറവാണെന്നും ഇതിലൂടെ മുസിരിസ് ബോട്ട് യാത്ര സാധിക്കുകയില്ലെന്നും കാണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ലഭിച്ച പരാതി ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ക്ക് കൈമാറിയിരുന്നു. ഇത് പ്രകാരമാണ് ഇന്നലെ വൈകിട്ട് ദുരന്ത നിവാരണ അഥോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ സ്ഥല പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചത്.

അവിടെയുള്ള ഏറ്റവും പഴയ പാലത്തിന് ഇപ്പോഴത്തെ ജലനിരപ്പില്‍ നിന്നും പാലത്തിന്‍റെ അടിഭാഗം വരെ അഞ്ച് മീറ്റര്‍ ഉയരവും ശേഷം നിര്‍മിച്ചതും ഇപ്പോള്‍ വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്നതുമായ പാലത്തിന് ഏഴ് മീറ്റര്‍ ഉയരവുമാണുള്ളത്.

എന്നാല്‍ നിലവിൽ ദേശീയപാത 66 പുതിയതായി നിര്‍മിക്കുന്ന പാലത്തിന് ജലനിരപ്പില്‍ നിന്നും പാലത്തിന്‍റെ അടിഭാഗം വരെ 2.75 മീറ്റര്‍ മാത്രമാണ് ഉയരമുള്ളതെന്നും പരിശോധനയിൽ കണ്ടെത്തി. നിലവിൽ ഇതിലൂടെ മുസിരിസ് ടൂറിസ്റ്റ് ബോട്ടുകള്‍ കടന്നുപോകുവാന്‍ കഴിയില്ലെന്നും മഴക്കാലമായാല്‍ വെള്ളം കൂടുന്നതോടെ വഞ്ചികള്‍ക്ക് പോലും പോകാവാന്‍ കഴിയില്ലെന്നും പരിശോധനയില്‍ ബോധ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൂടാതെ പുഴയുടെ നിലവിലുള്ള വീതി കുറച്ചാണ് പാലം നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് കാര്യങ്ങളും ഇന്ന് രണ്ടിന് കളക്ടറുടെ ചേംബറില്‍ കൂടുന്ന യോഗത്തില്‍ ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാലത്തിന്‍റെ ഉയരം പുനർനിർണയിക്കാൻ പ്രോജക്ട് ഡയറക്ടർക്ക് ഹൈബിയുടെ കത്ത്

കൊച്ചി: ദേശീയപാത 66ലെ മൂത്തകുന്നം-ഇടപ്പള്ളി റീച്ചിൽ പറവൂർ പുഴയ്ക്കു കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന് വേണ്ടത്ര ഉയരമില്ലെന്ന പരാതി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി ദേശീയപാത പ്രോജക്ട് ഡയറക്ടർക്ക് കത്ത് നൽകി.

പ്രദേശത്തെ നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ ജലഗതാഗത ആവശ്യങ്ങൾക്കനുസൃതമായി പുതുതായി നിർമിക്കുന്ന പാലത്തിന്‍റെ ഉയരം അടിയന്തരമായി പുനർനിർണയിക്കണമെന്നു പ്രോജക്ട് ഡയറക്ടർക്കു നൽകിയ കത്തിൽ ഹൈബി ഈഡൻ ആവശ്യപ്പെട്ടു.