പിറവത്തെ ഇളക്കിമറിച്ച് റോഡ് ഷോ
Tuesday, April 23, 2024 6:41 AM IST
പിറവം: പിറവത്തെ ഇളക്കിമറിച്ച് നടന്ന റോഡ് ഷോ യുഡിഎഫ് പ്രവർത്തകരിൽ ആവേശം പകർന്നു. കോട്ടയം ലോക്സഭാ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പിറവം ടൗണിൽ റോഡ് ഷോ നടത്തിയത്.

കൈരളി ഓഡിറ്റോറിയത്തിനു മുന്നിൽ നിന്നാരംഭിച്ച റോഡ് ഷോ പമ്പ് കവല, കരവട്ടെ കുരിശ്, മാർക്കറ്റ് റോഡ്, പിഒ ജംഗ്ഷൻ, പള്ളിക്കവലയിൽ കൂടി സ്വകാര്യ ബസ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. ഓട്ടോ റാലിയുടെ അകമ്പടിയോടെ യുഡിഎഫ് പ്രവർത്തകർ അണിനിരന്നു.
രമേശ് ചെന്നിത്തലയോടൊപ്പം അനൂപ് ജേക്കബ് എംഎൽഎയും യുഡിഎഫ് നേതാക്കന്മാരും തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ പങ്കെടുത്തു.

സമാപന സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടുമെന്നും കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഒരു മതേതര ജനാധിപത്യ സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എംഎൽഎ, മുൻ മന്ത്രി ടി.യു. കുരുവിള. ജോസഫ് വാഴക്കൻ, വി.ജെ. പൗലോസ്, ജയ്സൺ ജോസഫ്, ഐ.കെ. രാജു, ആശ സനൽ, ഷിബു തെക്കുംപുറം എന്നിവർ പ്രസംഗിച്ചു.

രാഹുൽ ഗാന്ധിക്ക് പിണറായിയുടെ സർട്ടിഫിക്കറ്റ് വേണ്ട: ചെന്നിത്തല

മൂവാറ്റുപുഴ: ഫാസിസത്തിനെതിരേ നിരന്തരം പോരാടുന്ന രാഹുൽ ഗാന്ധിക്ക് പിണറായി വിജയന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.

ഇടുക്കി ലോക്സഭ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കാലാന്പൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയെ വിമർശിച്ചു ദേശീയതലത്തിൽ ശ്രദ്ധ നേടാനാണ് പിണറായിയുടെ ശ്രമം. മകളെ രക്ഷിക്കാൻ കേരളത്തിൽ മോദിയുടെ പി.ആർ. വർക്ക് ചെയ്യുകയാണ് പിണറായി വിജയൻ. കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ തെറ്റുകൾ തിരുത്താനാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത്. അതിനെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്രം ഭരിക്കുന്നത് ഫാസിസ്റ്റ് സർക്കാർ അല്ലെന്നാണ് പ്രകാശ് കാരാട്ട് പറയുന്നത്. പിണറായി വിജയൻ ഇതിനോട് യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് മണ്ഡലം ചെയർമാൻ ജീമോൻ പോൾ അധ്യക്ഷത വഹിച്ചു.

മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, ഐ.കെ .രാജു, അബിൻ വർക്കി, കെ.എം. സലിം, സുഭാഷ് കടക്കോട്ട്, സാബു ജോണ്‍, കെ.ജി. രാധാകൃഷ്ണൻ, ജോസ് പെരുന്പിള്ളിക്കുന്നേൽ, കെ.എം. പരീത്, മുഹമ്മദ് പനക്കൻ, മുഹമ്മദ് ഇളഞ്ഞായിൽ, ജോണ്‍ തെരുവത്ത്, സുറുമി അജീഷ്, കെ. ഭദ്രപ്രസാദ്, ജോമി ജോണ്‍, മാത്യൂസ് കാക്കത്തോട്ടം, മുഹമ്മദ് റഫീഖ്, അജീഷ് പി.എസ്, ജോയ്സ് മേരി ആന്‍റണി എന്നിവർ പ്രസംഗിച്ചു.