എറണാകുളം മാര്‍ക്കറ്റില്‍ ഭക്ഷണമാലിന്യ സംസ്‌കരണത്തിന് വേസ്റ്റ് കംപോസ്റ്റര്‍ പ്ലാന്‍റ്
Monday, April 22, 2024 4:37 AM IST
കൊച്ചി: മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങളും പഴം, പച്ചക്കറി മാലിന്യങ്ങളും സംസ്‌കരിക്കാന്‍ എറണാകുളം മാര്‍ക്കറ്റില്‍ ഓര്‍ഗാനിക് വേസ്റ്റ് കംപോസ്റ്റര്‍ പ്ലാന്‍റ് സ്ഥാപിക്കുന്നു. നിലവില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന പുതിയ മാര്‍ക്കറ്റ് കെട്ടിടത്തോടു ചേര്‍ന്നാണ് ഒരു ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്‍റ് സ്ഥാപിക്കുന്നത്. മാലിന്യം സംസ്‌കരിക്കുന്നതുവഴി ലഭിക്കുന്ന വളം നഗരസഭയുടെ പാര്‍ക്കുകളിലെയും മറ്റും ചെടികള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കും.

മണപ്പാട്ടിപ്പറമ്പിലാണ് ഇത്തരമൊരു പ്ലാന്‍റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഐസിഎല്‍ഇയുടെ സഹകരണത്തോടെയാണ് ഒരു ടണ്‍ ശേഷിയുള്ള പ്ലാന്‍റ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മാര്‍ക്കറ്റിലെ പുതിയ പ്ലാന്‍റിന്‍റെ നിര്‍മാണത്തിനും ഐസിഎല്‍ഇയുടെ സഹകരണം നഗരസഭ പ്രതീക്ഷിക്കുന്നുണ്ട്. എറണാകുളം മാര്‍ക്കറ്റില്‍ കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍) പണികഴിപ്പിക്കുന്ന കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി.

ജൂലൈയോടെ കച്ചവടക്കാരെ ഇവിടേക്കു മാറ്റി പുതിയ കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കാനാണ് ശ്രമം. കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. വാഹന പാര്‍ക്കിംഗ് ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് കെടിട നിര്‍മാണം.

നൂറ്റാണ്ട് പഴക്കമുള്ള പഴയ മാര്‍ക്കറ്റ് പൊളിച്ചുനീക്കി 2022 ജൂണിലാണ് നിര്‍മാണം ആരംഭിച്ചത്. കരാര്‍ പ്രകാരം 2024 ജൂണില്‍ പൂര്‍ത്തിയാക്കണം. നിശ്ചിത സമയത്ത് തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ശ്രമം. ബേസ്‌മെന്‍റ് ഉള്‍പ്പെടെ അഞ്ചു നിലകളാണുള്ളത്. ഭൂമിക്കടിയിലുള്ള രണ്ടു നിലകളിലായി വാഹന പാര്‍ക്കിംഗിനുള്ള സ്ഥലമാണ്.

പഴയ മാര്‍ക്കറ്റിലുണ്ടായിരുന്ന കച്ചവടക്കാരെ ആദ്യ രണ്ടു നിലകളിലായാണ് പുനരധിവസിപ്പിക്കുക. ഗ്രൗണ്ട്, ഒന്ന് നിലകളിലായി പഴം, പച്ചക്കറി കടകളും മത്സ്യ, മാംസ മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കും. മൂന്നാം നില കോര്‍പറേഷനുള്ളതാണ്. അവിടെ ഓഫീസുകള്‍ക്കും ഗോഡൗണുകള്‍ക്കും സൗകര്യമൊരുക്കും. താഴെയുള്ള രണ്ടു നിലകളിലായി 150ഓളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും.

ഷണ്മുഖം റോഡില്‍നിന്ന് മാര്‍ക്കറ്റ് കോംപ്ലക്‌സിന്‍റെ ഒന്നാംനിലയിലേക്ക് എത്തുന്ന ആകാശപാതയും പദ്ധതിയിലുണ്ട്. വെള്ളം, വൈദ്യുതി സൗകര്യങ്ങള്‍ക്ക് പുറമെ മാലിന്യസംസ്‌കരണ സംവിധാനങ്ങളും ഇവിടെയുണ്ടാകും. കയറ്റിറക്കിനായി ട്രക്ക്ബേ ക്രമീകരിക്കും. മാര്‍ക്കറ്റ് കനാല്‍ നവീകരണം കൂടി പൂര്‍ത്തിയാകുമ്പോള്‍ പുതിയ മാര്‍ക്കറ്റിലേക്ക് അനുബന്ധസൗകര്യങ്ങളും സജ്ജമാക്കും.

9,990 ചതുരശ്ര മീറ്ററിലാണ് മാര്‍ക്കറ്റ് സമുച്ചയം നിര്‍മിക്കുന്നത്. ആകെ സ്ഥലവിസ്തീര്‍ണം 1.63 ഏക്കര്‍. 72.69 കോടിയാണ് പദ്ധതിച്ചെലവ്. കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്‍റെ ഫണ്ട് ഉപയോഗിച്ചാണ് നവീകരികരണം. പഴയ മാര്‍ക്കറ്റിലെ കച്ചവടക്കാരെ തൊട്ടടുത്തുതന്നെ താത്കാലികമായി പുനരധിവസിപ്പിച്ചിട്ടുള്ളത്.