തോടേതാ കരയേതാ... ! കുളവാഴ നിറഞ്ഞ് പാനായിത്തോട്
Monday, April 22, 2024 4:21 AM IST
നെടുമ്പാശേരി: കോട്ടായി-ചെങ്ങമനാട് റോഡിൽ പനയക്കടവ് പാലത്തിന് സമീപം കരയും തോടും തിരിച്ചറിയാത്ത വിധം തോട്ടിൽ കുളവാഴ നിറഞ്ഞ് ഒഴുക്ക് നിലച്ച സ്ഥിതിയിൽ. പെരിയാറിന്‍റെ കൈവഴിയിൽപ്പെട്ട ചെങ്ങൽ തോടിന്‍റെ പ്രധാന കൈവഴിയാണിത്.

പതിറ്റാണ്ടുകൾക്ക് മുമ്പ് പെരിയാറുമായി ബന്ധപ്പെട്ട് തെളിനീരൊഴുകിയ തോട് അക്കാലത്ത് മേഖലയിൽ ജല അഥോറിറ്റിയും ഇറിഗേഷനും ജലസേചന സംവിധാനം ഒരുക്കിയിരുന്നത് പാനായിത്തോടിനെ ആശ്രയിച്ചായിരുന്നു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന്‍റെ വരവോടെയാണ് തോട് നാശത്തിലായത്. ജല അഥോറിറ്റി ഇറിഗേഷൻ പദ്ധതികളും അവതാളത്തിലായി.

റൺവെ നിർമാണവുമായി ബന്ധപ്പെട്ട് അനധികൃതമായി ചെങ്ങൽ തോട് രണ്ടായി മുറിഞ്ഞതോടെയാണ് പടിഞ്ഞാറൻ മേഖലയിലേക്കുള്ള ഒഴുക്ക് നിലച്ചത്. മാലിന്യം നിറഞ്ഞും വശങ്ങളിടിഞ്ഞും തോട് നിശ്ചലമായതോടെ ഏകദേശം 12 കിലോമീറ്ററോളം ദൂരത്തെ കടവുകളും ജലസേചന സംവിധാനങ്ങളും എന്നന്നേക്കുമായി ഇല്ലാതാവുകയായിരുന്നു.

അന്വേഷിക്കാനും സംരക്ഷിക്കാനും ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കാതെ വന്നതോടെ റൺവേയ്‌ക്ക് തെക്ക് ഭാഗത്തായി വിമാനത്താവള കമ്പനി തോട്ടിൽ വ്യാപകമായി സോളാർ പാനലുകൾ സ്ഥാപിക്കുകയും ചെയ്തതോടെ പൂർണമായും തോട് ശൂന്യമായി.

അതോടെ കുടിവെള്ളവും കാർഷിക പ്രതിസന്ധികളും ഉടലെടുത്തു. ജനം പ്രതിഷേധവുമായി രംഗത്തിറങ്ങി. പലരും വിമാനത്താവള കമ്പനിക്കെതിരെ നിയമ നടപടികൾക്കും ഒരുങ്ങി. പ്രശ്നം നിയമസഭയിൽ വരെ ചർച്ചയായി.

ഇതോടെ യഥാസമയങ്ങളിൽ മാലിന്യം നീക്കി തോട് വീതി കൂട്ടി, മണ്ണ് നീക്കി മുഴുവൻ സമയങ്ങളിലും മുഴുവൻ ഭാഗങ്ങളിലും ജലമൊഴുക്ക് സുഗമമാക്കുമെന്ന് വിമാനത്താവള കമ്പനി ഉറപ്പ് നൽകുകയുണ്ടായി. ആദ്യ നാളുകളിൽ തോട്ടിൽ ഇറക്കുന്ന യന്ത്രമുപയോഗിച്ച് ശുചീകരണവും ജലമൊഴുക്കും സുഗമമാക്കി.

എന്നാലിപ്പോൾ അധികാരികളും വിമാനത്താവള കമ്പനിയും അതെല്ലാം മറന്ന മട്ടിലാണ്. വേനൽ രൂക്ഷമായതോടെ ജലസേചന പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ തോട്ടിൽ മാലിന്യം കുമിഞ്ഞ്കൂടുകയാണ്.

കരയും തോടും തിരിച്ചറിയാത്തവിധം തോട്ടിലുടനീളം കുളവാഴകളും പായലും മറ്റ് മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. പ്രശ്നം സങ്കീർണമായതോടെ വീണ്ടും നിയമനടപടികൾക്കും പ്രക്ഷോഭ സമരപരിപാടികൾക്കും ഒരുങ്ങുകയാണ് പ്രദേവാസികൾ.