അങ്കണവാടികെട്ടിടത്തിൽനിന്നും വീണ കുട്ടി സുഖം പ്രാപിക്കുന്നു : ആശങ്ക വേണ്ടന്നു ഡോക്ടർമാർ
Wednesday, June 26, 2024 3:54 AM IST
അടിമാലി: അങ്കണവാടി കെട്ടിടത്തിനു മുകളിൽനിന്നു കാൽതെറ്റി വീണു പരിക്കേറ്റ നാലു വയസുകാരി കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ വിഭാഗത്തിൽ സുഖംപ്രാപിച്ചു വരുന്നു. കല്ലാർ ആന്‍റോ - അനീഷ ദന്പതികളുടെ മകൾ മെറീനക്കാണ് പരിക്ക് സംഭവിച്ചത്.

പരിക്കേറ്റ കുട്ടിയുടെ ആരോഗനിലയില്‍ ആശങ്ക വേണ്ടന്നു കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി അസോസിയേറ്റ് പ്രഫ. ഡോ. സാജു മാത്യു പറഞ്ഞു. തലയ്ക്ക് പൊട്ടല്‍ ഉണ്ടെങ്കിലും ആശങ്കയ്ക്കു വകയില്ലെന്നും അദ്ദേഹം അറിയിച്ചു.

അടിമാലി കല്ലാറിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലാണ് അപകടമുണ്ടായത്. കൊച്ചി - ധനുഷ്ക്കോടി ദേശീയപാതയോരത്ത് കല്ലാറിലാണ് അപകടമുണ്ടായ മൂന്നുനിലകളുള്ള അങ്കണവാടി പ്രവർത്തിക്കുന്നത്. മൂന്നാംനിലയിലാണ് കുട്ടികളുടെ പഠനം നടക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കു കുട്ടികളെ താഴത്തെ നിലയിലെത്തിച്ച് ഭക്ഷണം നൽകിയ ശേഷം തിരികെ മുകൾനിലയിൽ എത്തിച്ചപ്പോഴായിരുന്നു കുട്ടി കാൽ വഴുതി മുറ്റത്തേക്കു വീണത്.

തലയ്ക്കു പരിക്കു സംഭവിച്ച കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കെട്ടിടത്തിനു മുകളിൽനിന്നു വീണ അങ്കണവാടി അധ്യാപിക പ്രീതിക്കു പരിക്കുപറ്റിയിരുന്നു. വീഴ്ചയിൽ കാലിനു പരിക്കേറ്റ അധ്യാപിക അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

കല്ലാറിൽ പ്രവർത്തിക്കുന്ന അങ്കണവാടി 2018ലെ പ്രളയത്തിൽ വെള്ളം കയറി പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലേക്കു മാറ്റിയത്. കെട്ടിടത്തിന്‍റെ കൈവരികളും മറ്റും സുരക്ഷിതമാക്കിയിരുന്നില്ല.