നഗരസഭാ ചെയർമാനെതിരേ കൂടുതൽ അഴിമതി ആരോപണങ്ങളുമായി യുഡിഎഫ്
Saturday, June 29, 2024 3:37 AM IST
തൊടുപുഴ: കൈക്കൂലി കേസിൽ വിജിലൻസ് പ്രതിചേർത്ത നഗരസഭ ചെയർമാൻ സനീഷ് ജോർജിനെതിരേ കൂടുതൽ ആരോപണങ്ങളുമായി യുഡിഎഫും കൗണ്‍സിലർമാരും രംഗത്ത്.
നഗരസഭയുടെ കീഴിലുള്ള സ്കൂളിലെ നിയമനം, ഫർണിച്ചർ വാങ്ങൽ, അനധികൃതവഴിയോരക്കച്ചവടക്കാരെ സംരക്ഷിക്കൽ,

കെട്ടിടനിർമാണ പെർമിറ്റ്, കെട്ടിടനിർമാണം പൂർത്തീകരിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, സ്ട്രീറ്റ് ലൈറ്റ് മെയിന്‍റനൻസ് കരാർ, പാറക്കടവിലെ ഡന്പിംഗ് യാർഡിൽ ബയോ മൈനിംഗിന് 2.80 കോടി ചെലവഴിച്ച് മെഷീൻ വാങ്ങൽ തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും യുഡിഎഫ് നേതാക്കളും കൗണ്‍സിലർമാരും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നഗരസഭയുടെ ചരിത്രത്തിൽ ഉണ്ടാകാത്ത അഴിമതി ഭരണമാണ് ഇവിടെ നടക്കുന്നത്. ഏതാവശ്യത്തിനു ചെന്നാലും കൈക്കൂലി നൽകാതെ കാര്യം നടക്കില്ല. ഇതിനു ചെയർമാൻ ഒത്താശ ചെയ്യുകയാണ്. അഴിമതിക്കേസിൽ പ്രതിയായ ചെയർമാനെ രാജിവയ്പ്പിക്കാൻ സിപിഎം തയാറാകാത്തത് എന്തുകൊണ്ടാണെന്നും ഇക്കാര്യത്തിൽ എൽഡിഎഫ് ഘടകകക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ്-എമ്മും നിലപാട് വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

നഗരസഭ എഇ കൈക്കൂലി വാങ്ങിയത് ചെയർമാന്‍റെ നിർദേശപ്രകാരമാണെന്ന എൻജിനിയറുടെ ഫോണ്‍ സംഭാഷണം വിജിലൻസിനു ലഭിച്ചിട്ടുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എഇയോട് സ്കൂൾ അധികൃതർ തുക അൽപ്പം കുറയ്ക്കാമോ എന്നു ചോദിച്ചപ്പോൾ ഇതു മത്തിക്കച്ചവടമാണോയെന്നു പറയുന്ന മറുപടിയും വിജിലൻസിന്‍റെ പക്കലുണ്ട്.

കൈക്കൂലിക്കേസിൽ കൃത്യമായ തെളിവുണ്ടായിട്ടും ചെയർമാനെ അറസ്റ്റുചെയ്യാത്തതു കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോയെന്നു സംശയമുയരുന്നുണ്ട്. അധികൃതരുടെ അഴിമതി ഭയന്ന് നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കരാറുകാർ മുന്നോട്ടുവരാത്തതിനാൽ പദ്ധതി നിർവഹണം തടസപ്പെടുകയും ഫണ്ട് ചെലവഴിക്കൽ 50 ശതമാനത്തിൽ താഴെയാവുകയും ചെയ്തു.

ഇത്തരം സംഭവങ്ങൾ പ്രതിപക്ഷ കൗണ്‍സിലർമാർ പലപ്രാവശ്യം ഉന്നയിച്ചിട്ടും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകാത്ത സാഹചര്യമാണ്. അതിനാൽ ചെയർമാൻ രാജിവയ്ക്കും വരെ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം തുടരും. ഇതിനു പുറമേ കൗണ്‍സിൽ ചേരാൻ അനുവദിക്കില്ലെന്നു കൗണ്‍സിലർമാരും വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ യുഡിഎഫ് നിയോജക മണ്ഡലം പ്രസിഡന്‍റ് എൻ.ഐ. ബെന്നി, സെക്രട്ടറി അഡ്വ. ജോസി ജേക്കബ്, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പി.കെ.നവാസ്, കൗണ്‍സിലർമാരായ അഡ്വ. ജോസഫ് ജോണ്‍, കെ. ദീപക്, സനു കൃഷ്ണൻ, എം.എ. കരിം, കെ.ടി. സജിമോൻ എന്നിവർ പങ്കെടുത്തു.

ധർണ നടത്തും

തൊടുപുഴ: കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10 ് മുനിസിപ്പൽ ഓഫീസിന് മുന്പിൽ ധർണ നടത്തും.