പ്രതിഷേധം ശക്തം, നഗരസഭയുടെ അകവും പുറവും കലുഷിതമാകും
Friday, June 28, 2024 3:45 AM IST
രാജിവയ്ക്കാതെ, നഗരസഭയിലെത്താതെ ചെയർമാൻ

തൊടുപുഴ: കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ട നഗരസഭ ചെയർമാൻ സനീഷ് ജോർജിനെതിരേ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതോടെ കൗണ്‍സിൽ കലുഷിതമാകും. നഗരസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫിന്‍റെയും ബിജെപിയുടെയും നീക്കം.

പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്നു യുഡിഎഫ് യോഗം ചേർന്നു ഭാവി പരിപാടികൾ തീരുമാനിക്കും. നഗരസഭ കൗണ്‍സിൽ യോഗത്തിൽ പങ്കെടുക്കാൻ ചെയർമാനെ അനുവദിക്കില്ലെന്നും അദ്ദേഹം രാജിവയ്ക്കുംവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ കൗണ്‍സിലർമാർ വ്യക്തമാക്കി.

ഇതേ സമയം ഇന്നലെയും ചെയർമാൻ നഗരസഭയിൽ എത്തിയില്ല. ഇദ്ദേഹത്തിനെതിരേ കൂടുതൽ അഴിമതി ആരോപണങ്ങളും ഉയരുന്നുണ്ട്.

സിപിഎം സംരക്ഷണം

ചെയർമാന്‍റെ രാജി എൽഡിഎഫ് ആവശ്യപ്പെടില്ലെന്നാണ് സൂചന. ഇന്നലെ ചെറുതോണിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു ചെയർമാനെ വിളിച്ചുവരുത്തി സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടതായാണ് സൂചന.

എന്നാൽ ഒന്പതാം വാർഡിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്നാണ് ചെയർമാൻ വ്യക്തമാക്കിയത്. കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ട ചെയർമാനെ സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിക്കുന്നതെങ്കിൽ ഇതിനെതിരേ വ്യാപക പ്രചാരണം നടത്താനാണ് പ്രതിപക്ഷ കക്ഷികളുടെ ആലോചന.

നഗരസഭയുടെ വാഹനത്തിൽ സഞ്ചരിച്ചാൽ ചെയർമാനെ വഴിയിൽ തടയുമെന്നു യൂത്ത് കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ തൊടുപുഴയെ സംഘർഷഭരിതമാക്കിയേക്കും.

നഗരസഭ ഒന്പതാം വാർഡ് കൗണ്‍സിലർ ജെസി ജോണിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കിയതിനെ തുടർന്നാണ് ഒന്പതാം വാർഡിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. നഗരസഭയിൽ നിലവിൽ ഉരുത്തിരിഞ്ഞ പ്രശ്നങ്ങൾക്കിടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിന് തലവേദനയാകും.

നഗരസഭാ പരിധിയിലെ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച വൈകുന്നേരം നഗരസഭ അസിസ്റ്റന്‍റ് എൻജിനിയർ സി.ടി. അജി, ഇടനിലക്കാരനായ റോഷൻ എന്നിവർ പിടിയിലായത്.

എൻജിനിയർക്ക് പണം നൽകാൻ ചെയർമാൻ പ്രേരിപ്പിച്ചുവെന്ന തെളിവിന്‍റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ രണ്ടാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിനു നോട്ടീസ് നൽകി വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാകും കൂടുതൽ നടപടിയെന്നാണ് വിജിലൻസ് അറിയിച്ചിരിക്കുന്നത്. ചെയർമാന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നലെ നഗരസഭ ഓഫീസിനു മുന്നിൽ ബിഎംഎസിന്‍റെ നേതൃത്വത്തിലും പ്രതിഷേധ സമരം നടത്തി.

നഗരസഭ പിരിച്ചുവിടണം: എസ്. അശോകൻ

തൊടുപുഴ: അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ നഗരസഭ ഭരണസമിതി പിരിച്ചു വിടണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ ആവശ്യപ്പെട്ടു. ചെയർമാനും നഗരസഭാ എൻജിനിയറും വിജിലൻസ് കേസിൽ പ്രതിയായതും നഗരസഭയിൽ നിന്നു ഏത് ഉത്തരവ് ലഭിക്കാനും കൈക്കൂലി കൊടുക്കേണ്ട സാഹചര്യം ഗൗരവമേറിയ വിഷയമാണ്.

മുനിസിപ്പൽ ചട്ടങ്ങളനുസരിച്ച് നിയമാനുസരണം ചെയ്യേണ്ട കാര്യങ്ങൾ നടപ്പാക്കുന്നതിലും നഗരസഭയുടെ ഉത്തമ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലും ഭരണസമിതിയുടെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിരിക്കുന്നത്.

ഈ സാഹചര്യത്തിൽ കൗണ്‍സിൽ പിരിച്ചു വിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ സർക്കാരിന് അധികാരമുണ്ട്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ ഭരണം കൈയടക്കാനായി സിപിഎം നടത്തിയ അവിശുദ്ധ നീക്കങ്ങളുടെ പരിണത ഫലമാണ് ചെയർമാനും നഗരസഭാ എൻജിനിയർക്കുമെതിരേയുള്ള വിജിലൻസ് കേസെന്നും അശോകൻ പറഞ്ഞു.

കൗണ്‍സിൽ ചേരാൻ അനുവദിക്കില്ല: യുഡിഎഫ്

തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായ തൊടുപുഴ നഗരസഭാ ചെയർമാൻ രാജിവയ്ക്കുംവരെ മുനിസിപ്പൽ കൗണ്‍സിൽ യോഗം ചേരാൻ അനുവദിക്കില്ലെന്നു നഗരസഭ പ്രതിപക്ഷ കക്ഷി നേതാക്കളായ അഡ്വ. ജോസഫ് ജോണ്‍, കെ.ദീപക്, എം.എ. കരീം എന്നിവർ പറഞ്ഞു. വിജിലൻസിന്‍റെ പിടിയിലായ നഗരസഭാ അസി. എൻജനിയർക്കു കോഴ നൽകുന്ന കാര്യം ചെയർമാന് അറിയാമായിരുന്നു എന്നത് ഏറെ ഗുരുതരമായ വിഷയമാണ്.

കോഴ നൽകാൻ ചെയർമാൻ പരാതിക്കാരനു നിർദേശം നൽകിയെന്ന് അദ്ദേഹം തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. തന്‍റെ കീഴിലുള്ള ഒരു പ്രധാന ഉദ്യോഗസ്ഥൻ അഴിമതിക്കാരനാണെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. ഇതു തടയാൻ ശ്രമിക്കാതെ കോഴ നൽകാൻ പരാതിക്കാരനെ പ്രേരിപ്പിച്ചത് നേരിട്ട് കൈക്കൂലി വാങ്ങുന്നതിലും ഗുരുതരമായ കുറ്റകൃത്യമാണ്.

കോഴപ്പണത്തിന്‍റെ പങ്ക് പറ്റുന്ന ഇടപാടാണ് ചെയർമാൻ സ്വീകരിക്കുന്നത്. അതുകൊണ്ടാണ് അഴിമതി തടയാനുള്ള നടപടി സ്വീകരിക്കാൻ വൈമുഖ്യം കാണിച്ചത്. മുനിസിപ്പൽ ചെയർമാൻ നേരിട്ട് കൈക്കൂലി വാങ്ങിയ നിരവധി കേസുകൾ പുറത്തായിക്കൊണ്ടിരിക്കുകയാണ്.

അഴിമതിപ്പണത്തിന്‍റെ പങ്ക് പറ്റുന്നതുകൊണ്ടാണ് അഴിമതിക്കാരായ ജീവനക്കാരുടെ മേൽ ചെയർമാന് യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാത്തത്. ഈ ചെയർമാന്‍റെ അധ്യക്ഷതയിൽ കൗണ്‍സിൽ യോഗം ചേരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു.

ചെയർമാനെ വഴിയിൽ തടയും

തൊടുപുഴ: നഗരസഭ അസി. എൻജിനിയർ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജിനെ വഴിയിൽ തടയുമെന്നു യൂത്ത് കോണ്‍ഗ്രസ്.

മുനിസിപ്പാലിറ്റിയിലെ എല്ലാ പ്രവൃത്തികൾക്കും കൈക്കൂലി വാങ്ങാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുകയും അതിന്‍റെ വീതം പറ്റുകയും ചെയ്യുന്ന മുനിസിപ്പൽ ചെയർമാനെ തൊടുപുഴയിൽ ഇറങ്ങി നടക്കാൻ അനുവദിക്കില്ലെന്നു ജില്ലാ ജനറൽ സെക്രട്ടറി സി.എം. മുനീർ അറിയിച്ചു.