കാലവർഷക്കെടുതി
Friday, June 28, 2024 3:45 AM IST
തലയ്ക്കു മീതെ ഭീഷണിയായി ഭീമൻ പാറ

വണ്ണപ്പുറം: നിർധന കുടുംബത്തിന്‍റെ വീടിനു ഭീഷണിയായി സമീപത്തെ കൂറ്റൻപാറക്കൂട്ടം. വണ്ണപ്പുറം പഞ്ചായത്തിലെ മുട്ടുകണ്ടത്ത് മേരി ജോർജും കുടുംബവുമാണ് ഭീമൻ പാറയുടെ ഭീഷണിയിൽ കഴിയുന്നത്. മഴയുള്ള സമയത്ത് ഉറങ്ങാൻ പോലും കഴിയാത്ത വിധത്തിലാണ് ഇവർ ഭീതിയോടെ കഴിയുന്നത്.

ശക്തമായ മഴയിൽ ഈ പാറയുടെ ചുവട്ടിലെ മണ്ണ് ഇടിയുന്നതാണ് ഇവരെ ഏറെ ഭീതിയിൽ ആഴ്ത്തുന്നത.് ഏതാനും മാസം മുൻപ് ഇതിനു സമീപം നിന്ന മറ്റൊരു പാറ അടർന്നു വീണ് വീടിനു തകരാർ സംഭവിച്ചിരുന്നു. കൂടാതെ പ്രളയ സമയത്തും കല്ലുകൾ ഉരുണ്ടു വന്ന് വീടിനും കിണറിനും കേടുപാട് പറ്റിയതായും ഇവർ പറഞ്ഞു. പഞ്ചായത്തും ജില്ലാ കളക്ടറും ഇടപെട്ട് പാറ പൊട്ടിച്ചു നീക്കി ഭീഷണിയൊഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.

നൂറോളം കുടുംബങ്ങളുടെ യാത്രാ മാർഗം തടസപ്പെട്ടു

കട്ടപ്പന: കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട വാലുംമേൽപടി -പതിയിൽപ്പടി റോഡ് ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഇടിഞ്ഞതോടെ നൂറോളം കുടുംബങ്ങളുടെ യാത്ര മാർഗം തടസപ്പെട്ടു.

റോഡിന്‍റെ ഒരു വശത്ത് ആറാണ്. ശക്തമായ മഴയിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നതോടെ റോഡിന്‍റെ ഒരു വശം ഇടിയുകയായിരുന്നു.

മഴവെള്ളം ഇടിച്ചു കയറി റോഡിന്‍റെ അടിഭാഗത്ത് വലിയ അള്ള് രൂപപ്പെട്ടിരിക്കുകയാണ്. നിലവിൽ ഓരോ മണിക്കൂറിലും റോഡ് ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്.

മുമ്പ് ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ഈ ആറിന് കുറുകെ ഒരു പാലം ഉണ്ടായിരുന്നു. ഈ പാലം പുതുക്കിപ്പണിയുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇതിന് സമാന്തരമായി താത്്കാലികമായി നാട്ടുകാർ ഒരു പാലം നിർമിച്ചെങ്കിലും മഴവെള്ളപ്പാച്ചിൽ ഇതും ഒഴുകിപ്പോയി.

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വില്ലേജ് ഓഫീസ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശവാസികൾക്ക് ബദൽ യാത്രാ മാർഗം ഒരുക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് കുഴിക്കാട്ട് പറഞ്ഞു.

സമീപത്ത് മറ്റൊരു റോഡുമായി ബന്ധിപ്പിക്കുന്ന സമാന്തര പാത ഉണ്ട്. ഇത് പൂർണമായും ഗതാഗത യോഗ്യമല്ല. അടിയന്തര പ്രാധാന്യം നൽകി ഈറോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ തുടങ്ങി.

അയ്യപ്പൻകോവിൽ പാറമടയ്ക്ക് സമീപം മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു

ഉപ്പുതറ: ആലടി പാറമടയ്ക്കു സമീപം വൻ തോതിൽ മണ്ണിടിഞ്ഞു വീണ് കട്ടപ്പന - കുട്ടിക്കാനം സംസ്ഥാന പാതയിൽ 15 മണിക്കൂർ ഗതാഗതം സ്തംഭിച്ചു. ആലടിക്കും - പരപ്പിനും ഇടയിൽ കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെയാണ് കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതിന്‍റെ ആഘാതത്തിൽ റോഡിലെ പുതിയ ടാറിംദഗും ഇളകിമാറി.

വിവരമറിഞ്ഞ് ഉപ്പുതറ പോലീസ് സ്ഥലത്തെത്തി മേരികുളം-കൂരാമ്പാറ റൂട്ടിൽ വാഹനങ്ങൾ വഴിതരിച്ചു വിട്ടു. ഒരു ഭാഗത്തെ മണ്ണു നീക്കി ചെറുവാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. വലിയ വാഹനങ്ങൾ വൈകുന്നേരം അഞ്ചോടെയാണ് ഇതുവഴി കടത്തി വിട്ടത്. പുളിയൻമല-കുട്ടിക്കാനം മലയോര ഹൈവേ നിർമാണത്തിെലെ അശാസ്ത്രീയ പാറഖനനവും വീതികൂട്ടലുമാണ് മണ്ണിടിച്ചിലിനു കാരണം.

ഉഗ്രശേഷിയുള്ള സ്പോടക വസ്തുകൾ ഉപയോഗിച്ചാണ് പാറ ഖനനം നടത്തുന്നത്. ഇതിന്‍റെ നടുക്കത്തിലാണ് മഴയിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയുമാണ്. പരപ്പ് മുതൽ ചപ്പാത്ത് വരെ പലയിടങ്ങളിലും മണ്ണിടിച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും 15 അടിയിലധികം ഉയരത്തിലാണ് മാസങ്ങൾക്ക് മുൻപ് മണ്ണു നീക്കി റോഡിന് വീതി കൂട്ടിയത്.

ഇവിടെസംരക്ഷണ ഭിത്തി നിർമിക്കുന്നതിൽ കരാറുകാർ ഗുരുതരമായ കാലതാമസമാണ് വരുത്തുന്നത്. ചപ്പാത്ത് ഭാഗത്ത് അശാസ്ത്രീയമായ രീതിയിൽ വീതി കൂട്ടിയതിനെത്തുടർന്ന് മുൻവശത്തെ മൺതിട്ടയിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിലാണ്. ഇത്തരം ഭാഗങ്ങളിൽ റോഡിന് താഴെയും നിരവധി വീടുകളുണ്ട്. ഇവരെല്ലാം കടുത്ത ഭീഷണിയിലാണ്.

മഴയുടെ ശക്തി കുറയും വരെ പാറഖനനവും പുതിയ നിർമാണവും നിർത്തിവയ്ക്കണമെന്ന ആവശ്യം ശക്തമായി. വീതി കൂട്ടിയപ്പോൾ അപകടാവസ്ഥയിലായ വീടിന്‍റെ സംരക്ഷണ ഭിത്തി ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

മഴയ്ക്ക് അല്പശമനം; ജാഗ്രത തുടർന്ന് തോട്ടം മേഖല

മൂന്നാർ: ഇന്നലെ പകൽ മഴയ്ക്ക് അല്പം ശമനയമുണ്ടായത് ആശ്വാസം നൽകിയെങ്കിലും വൈകുന്നേരത്തടെ മഴ ശക്തി പ്രാപിച്ചതോടെ ജാഗ്രത തുടർന്ന് തോട്ടം മേഖല. കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച് വ്യാഴാഴ്ച പകൽ മഴ താരതമ്യേന കുറവായിരുന്നു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രധാന പാതയോരങ്ങളിൽ ഉണ്ടാകുന്ന മണ്ണിടിച്ചിൽ മൂന്നാറിൽ ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്നാർ ടൗണിൽ പോലീസ് സ്റ്റേഷനു സമീപത്തായി മണ്ണിടിഞ്ഞു വീണത് കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലേക്കായിരുന്നു. മൂന്നാർ - ഉടുമലപ്പേട്ട് അന്തർ സംസ്ഥാന പാതയിൽ പെരിയവരയ്ക്കു സമീപവും റോഡിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായി.

വലിയ അപകടങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും നിരവധിയിടങ്ങളിൽ അപകട സാധ്യത ഉള്ളത് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി ഉയർത്തുന്നുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ലോക്കാട് ഗ്യാപ്പിലെ യാത്രയ്ക്ക് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മൂന്നാറിൽനിന്നു തേനിക്ക് യാത്ര ചെയ്യേണ്ടവർ ആനച്ചാൽ വഴി പൂപ്പാറയിലൂടെയാണ് തമിഴ്നാട്ടിൽ എത്തിയത്. അപകട സാധ്യത നിലനിൽക്കുന്ന മേഖലകളിൾ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മൂന്നാർ മൗണ്ട് കാർമൽ ബസിലിക്കയുടെ കാർമൽ ഓഡിറ്റോറിയത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാന്പിൽ നിലവിൽ എഴുപതോളം പേരാണ് ഉള്ളത്. നല്ലതണ്ണി അന്തോണിയാർ കോളനി, എംജി കോളനി തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവരെയാണ് നിലവിൽ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.