നഗരസഭയിലെ കൈക്കൂലി: യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
Wednesday, June 26, 2024 3:42 AM IST
തൊടുപുഴ: അസി.എൻജിനിയർ കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ സംഭവത്തിൽ നഗരസഭ ചെയർമാനെ രണ്ടാം പ്രതിയാക്കി കേസെടുത്തത് തൊടുപുഴ നഗരസഭയിൽ വലിയ പ്രതിഷേധത്തിനിടയാക്കാൻ സാധ്യത.

ഇന്നലെയാണ് തൊടുപുഴ നഗരസഭ അസി.എൻജനീയർ സി.ടി.അജിയും ഇടനിലക്കാരനായ റോഷൻ സർഗവും വിജിലൻസിന്‍റെ പിടിയിലായത്. സംഭവത്തിൽ കൈക്കൂലി വാങ്ങാൻ പ്രേരിപ്പിച്ചതിനാണ് നഗരസഭ ചെയർമാൻ സനീഷ് ജോർജിനെതിരേ തൊടുപുഴ വിജിലൻസ് കേസെടുത്തത്.

തൊടുപുഴ നഗരസഭയിൽ കാലങ്ങളായി അസി.എൻജനീയറായി ജോലി ചെയ്യുന്നയാളാണ് കാഞ്ഞിരമറ്റം സ്വദേശിയായ സി.ടി.അജി. ഇതിനു മുന്പും ഇയാൾക്കെതിരെ വ്യാപക പരാതിയുയർന്നിരുന്നു. പ്രതിപക്ഷ, ഭരണപക്ഷ കൗണ്‍സിലർമാരും കരാറുകാരും ഇയാൾക്കെതിരെ വിജിലൻസിന് ഉൾപ്പെടെ പരാതി നൽകിയിരുന്നു. എന്നാൽ ഒരന്വേഷണവും ഇയാൾക്കെതിരെ നടന്നിട്ടില്ല.

ഏതാനും നാലുകൾക്ക് മുന്പ് വാർഡിൽ അനുവദിച്ച തുക വകമാറ്റി ചെലവഴിയ്ക്കുന്നതുമായി ബന്ധപ്പെട്ട് വനിത കൗണ്‍സിലർമാർ ഇയാൾക്കെതിരെ രംഗത്തു വന്നിരുന്നു. പാർട്ടി നേതൃത്വം ഇടപെട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചത്.

കുമ്മംകല്ല് ബിടിഎം സ്കൂളിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഇയാളുടെ ഇടനിലക്കാരനാണ് കരാറുകാരനായ റോഷൻ. നഗരസഭ ചെയർമാന്‍റെ പേരും കേസിൽ പരാമർശിക്കപ്പെട്ടതോടെ സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് യുഡിഎഫ് കൗണ്‍സിലർമാർ. ഇന്നു ചേരുന്ന നഗരസഭ കൗണ്‍സിൽ യോഗത്തിൽ വിഷയം ഉന്നയിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം.

ഇന്ന് ഉപരോധ സമരം

തൊടുപുഴ: അഴിമതിക്കാരനായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് മുനിസിപ്പൽ ഓഫീസിന് മുന്പിൽ ഉപരോധസമരം നടത്തും.

ബ്ലോക്ക് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് ഷിബിലി സാഹിബ് ഉഉദ്ഘാടനം ചെയ്യും. നിർമാണ പ്രവർത്തനങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾക്കും മുനിസിപ്പൽ ചെയർമാന്‍റെ നിർദ്ദേശപ്രകാരം കൈക്കൂലി വാങ്ങുന്നതിനിടയിലാണ് മുനിസിപ്പൽ എൻജിനീയർ അറസ്റ്റിൽ ആയിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

മൂന്നു വർഷമായി മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് കൗണ്‍സിലർമാർ ഉന്നയിക്കുന്ന ആരോപണം ശരിയാണെന്ന് ഇതോടെ വ്യക്തമായി. ചെയർമാനും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഇടതു കൗണ്‍സിലർമാരിൽ ചിലരും ചേർന്ന് നഗരസഭയെ അഴിമതിയുടെ കേന്ദ്രമാക്കിയെന്ന് കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു.