ആയുർവേദ റിസർച്ച് സെൽ : കായിക ചികിത്സാവിഭാഗം: ആദ്യഘട്ട കെട്ടിടനിർമാണം പൂർത്തിയായി
Wednesday, June 26, 2024 3:42 AM IST
തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയോടനുബന്ധിച്ച് നിർമിക്കുന്ന സ്പോട്സ് ആയുർവേദ റിസർച്ച് സെല്ലിനായുള്ള പുതിയ കെട്ടിടത്തിന്‍റെ ആദ്യഘട്ട നിർമാണം പൂർത്തിയായി. നാഷണൽ ആയുഷ്മിഷനിൽ നിന്നുള്ള ഒരു കോടിയാണ് നിർമാണത്തിനായി വിനിയോഗിച്ചത്.
റവന്യുവകുപ്പ് വിട്ടു നൽകിയ 43.24 സെന്‍റ് പുറന്പോക്ക് ഭൂമിയിലാണ് കെട്ടിടം നിർമിച്ചത്. നിർമാണം പൂർത്തിയായ കെട്ടിടത്തിൽ ഒപി വിഭാഗം ഉൾപ്പെടെയുള്ള പ്രവർത്തനം ഉടൻ ആരംഭിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.

തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയോടനുബന്ധിച്ച് 2009-ൽ ആണ് കായിക താരങ്ങളുടെ ചികിൽസയ്ക്കും മറ്റുമായി സ്പോർട്സ് ആയുർവേദ റിസർച്ച് സെൽ പ്രവർത്തനം ആരംഭിച്ചത്. ദേശീയ - അന്തർ ദേശീയ കായികതാരങ്ങളടക്കം ആയിരക്കണക്കിന് പേരാണ് ഇവിടെ ചികിൽസ തേടി പരിക്കുകളിൽ നിന്നും മുക്തരായത്.

രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള പ്രമുഖ കായിക താരങ്ങളടക്കം ഇവിടെ ചികിൽസ തേടിയിരുന്നു. ഇതോടെ കായിക ചികിൽസാ വിഭാഗത്തിനായി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം വേണമെന്ന ആവശ്യം ശക്തമായിരുന്നു.

നിലവിലുണ്ടായിരുന്ന ആശുപത്രി കെട്ടിടത്തിലെ പരിമിതമായ സൗകര്യത്തിലാണ് സ്പോർട്സ് ആയുർവേദ സെൽ പ്രവർത്തിച്ചു വരുന്നത്. ഇതിനായി പുതിയ കെട്ടിടം നിർമിക്കണമെന്നുള്ള ആവശ്യം ഇവിടെ ചികിൽസക്കെത്തിയ കായിക താരങ്ങളടക്കം ആവശ്യപ്പെട്ടിരുന്നു.

ഇതെത്തുടർന്ന് സ്പോർട്സ് വിഭാഗത്തിനായി ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിക്കുന്നതിനായി നിർദേശങ്ങൾ അടങ്ങിയ വിശദമായ റിപ്പോർട്ട് ആശുപത്രി അധികൃതർ സർക്കാരിന് സമർപ്പിച്ചു. ഡീൻ കുര്യാക്കോസ് എംപിയും കേന്ദ്ര ആയുഷ്മിഷനിൽ ആവശ്യമായ ഇടപെടലുകൾ നടത്തി. ജില്ലയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള കായിക ചികിത്സാ കേന്ദ്രം ആരംഭിക്കാനായിരുന്നു പദ്ധതി.

എന്നാൽ നടപടി ക്രമങ്ങൾ വൈകിയതിനാൽ രണ്ടു വർഷം മുന്പെങ്കിലും നിർമാണം പൂർത്തിയാക്കേണ്ട സ്ഥാപനത്തിന് വൈകിയാണ് അനുമതി ലഭിച്ചത്. ഇതിനിടെ തൃശൂരിൽ ആധുനിക സൗകര്യങ്ങളോടെ ആയുർവേദ കായിക ആശുപത്രി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
തൃശൂരിനു പുറമെ തിരുവനനന്തപുരത്താണ് ആയുർവേദ കായിക ചികിൽസാ കേന്ദ്രമുള്ളത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾക്കായാണ് ഇവിടെ കായിക ചികിൽസാ കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

അഞ്ചു നിലയുള്ള കെട്ടിടം നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഒരു നിലയാണ് നിർമാണം പൂർത്തിയായിരിക്കുന്നത്. പൂർത്തിയായ കെട്ടിടത്തിൽ മൂന്ന് ഒപി മുറികൾ, ഫാർമസി, രോഗികൾക്കുള്ള വിശ്രമമുറി, ടോയ്‌ലറ്റുകൾ എന്നിവയ്ക്കുള്ള സൗകര്യങ്ങളാണുള്ളത്.

ദേശീയ ആയുഷ്മിഷനിൽനിന്നുള്ള ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് മുകൾ നിലകളുടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മുകൾ നിലകളിൽ കിടത്തി ചികിൽസയ്ക്കുള്ള മുറികൾ, ആധുനിക ചികിൽസാ സൗകര്യങ്ങൾ, ഓപ്പണ്‍ ജിം എന്നിവയും ആരംഭിക്കും.

സ്പോർട്സ് ആയുർവേദിക് സെൽ കണ്‍വീനർ ഡോ. ആർ. വിനീത്, കോ-ഓർഡിനേറ്റർ ഡോ. അനുപ്രിയ പി. മണി എന്നിവരാണ് കായിക ചികിത്സാവിഭാഗത്തിന് നേതൃത്വം നൽകുന്നത്. സെൽ പൂർണ സജ്ജമാകുന്നതോടെ കൂടുതൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം ആവശ്യമായി വരും.