ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി
Sunday, June 16, 2024 3:35 AM IST
തൊടുപുഴ: നഗരസഭ പരിധിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നഗരപരിധിയിലുള്ള അഞ്ച് ഭക്ഷണ ശാലകളിൽ പരിശോധന നടത്തി.

മങ്ങാട്ടുകവല ഹോട്ടൽ കൈഫാനിൽ നിന്നും ഉദ്ദേശം 50 കിലോ പാകം ചെയ്ത പഴകിയ കോഴിയിറച്ചിയും പുളിമൂട്ടിൽ കവലയിലെ സിലോണ്‍ ഹോട്ടലിൽ നിന്നും പഴകിയ നൂഡിൽസ്, ബീഫ്, കോഴിയിറച്ചി എന്നിവയും പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി കാരണം കാണിക്കാൻ നോട്ടീസ് നൽകി.

വരും ദിവസങ്ങളിലും സമാന പരിശോധനകൾ ഉണ്ടാകുമെന്നും ഭക്ഷണശാലകളിലെ ശുചിത്വം, മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കട അടച്ചു പൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ അറിയിച്ചു.

പരിശോധനയ്ക്ക് നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രജീഷ് കുമാർ, പി.വി.ദീപ പി വി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.