നാലു വയസുകാരിയുടെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന്
Saturday, June 22, 2024 3:22 AM IST
നെടുങ്കണ്ടം: നാലുവയസുകാരിയുടെ മരണം ഡോക്ടര്‍മാരുടെ ചികിത്സാപ്പിഴവ് മൂലമാണെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. ജൂണ്‍ 14നാണ് പോത്തുംകണ്ടം എസ്എന്‍ എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥി കുഴിത്തൊളൂ പൂതക്കുഴിയില്‍ വിഷ്ണു - അതുല്യ ദമ്പതികളുടെ ഇളയ മകൾ ആധിക പനി ബാധിച്ചു മരിച്ചത്.

12, 14 തീയതികളില്‍ കുട്ടിയെ ചികിത്സിച്ച ചേറ്റുകുഴിയിലെയും കട്ടപ്പനയിലെയും സഹകരണ ആശുപത്രികളില്‍ അമിതമായി മരുന്ന് നല്‍കുകയും അടിയന്തര ചികിത്സ നല്‍കേണ്ട സ്ഥാനത്ത് അതു നിഷേധിക്കുകയും ചെയ്തതാണ് കുട്ടിയുടെ മരണത്തിനു കാരണമായതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

കമ്പംമെട്ട് പോലീസിലാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കുമെന്നും മാതാപിതാക്കള്‍ അറിയിച്ചു.