ചോദ്യത്തിന് മറുപടിയില്ല; റിപ്പോർട്ട് തേടി വിവരാവകാശ കമ്മീഷൻ
Friday, June 21, 2024 3:30 AM IST
തൊടുപുഴ: അപേക്ഷകൻ ആവശ്യപ്പെട്ട വിവരം നൽകാത്ത ജില്ലാ ടൂറിസം ഡെപ്യുട്ടി ഡയറക്ടർ ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷൻ. അപേക്ഷകൻ വിവരാവകാശനിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിന് വിവരം ലഭ്യമല്ലെന്നാണ് ജില്ലാ ടൂറിസം ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസിൽനിന്നു മറുപടി നൽകിയത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ സംരംഭക പ്രോത്സാഹന പദ്ധതിയായ ഹോം സ്റ്റേകളും സർവീസ്ഡ് വില്ലകളും സംബന്ധിച്ച ചോദ്യത്തിനാണ് വിവരം ലഭ്യമല്ലെന്ന മറുപടി നൽകിയത്.

കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ജില്ലയിൽ ഇത്തരം എത്ര സ്ഥാപനങ്ങൾ ക്ലാസിഫിക്കേഷന് അപേക്ഷിച്ചിരുന്നെന്നും എത്രയെണ്ണത്തിന് അനുകൂല റിപ്പോർട്ടും വിരുദ്ധ റിപ്പോർട്ടും ടൂറിസം ഡയറക്ടർക്ക് ജില്ലാ ഓഫീസിൽ നിന്ന് കൈമാറി എന്നതായിരുന്നു ചോദ്യം. ഓണ്‍ലൈനായി അപേക്ഷ നൽകി ഹോം സ്റ്റേയ്ക്ക് മൂവായിരവും സർവീസ്ഡ് വില്ലയ്ക്ക് 3500 രൂപയും ഫീസ് അടച്ചാണ് ക്ലാസിഫിക്കേഷനായി അപേക്ഷിക്കേണ്ടത്.

അപേക്ഷയോടൊപ്പം സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന വീടിന്‍റെയോ കെട്ടിടത്തിന്‍റെയോ പ്ലാൻ, പഞ്ചായത്തിൽ നിന്ന് ഉടമസ്ഥാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ്, ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് തുടങ്ങി നിരവധി സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.

ഇവ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് സ്ഥല പരിശോധന. സർട്ടിഫിക്കറ്റുകൾ കൂടാതെ ക്ലാസിഫിക്കേഷൻ കിട്ടാൻ ടുറിസം വകുപ്പ് നിർദേശിക്കുന്ന ചെക്ക് ലിസ്റ്റ് പ്രകാരമുള്ള മതിയായ സൗകര്യങ്ങളും ഒരുക്കണം.

ഇതിനു ശേഷം ജില്ലാ ടുറിസം ഡെപ്യൂട്ടി ഡയറക്ടർ, പിഡബ്ല്യുഡി റസ്റ്റ് ഹൗസ് മാനേജർ, ഡിടിപിസി സെക്രട്ടറി, പഞ്ചായത്തംഗം എന്നിവർ ചേർന്ന് പരിശോധന നടത്തും. തുടർന്ന് അനുകൂലമോ പ്രതികൂലമോ ആയ റിപ്പോർട്ട് ഡയറക്ടർക്ക് നൽകും. തുടർന്നാണ് ക്ലാസിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തി ഉത്തരവ് നൽകുക. എന്നാൽ ചെറുകിട സംരഭങ്ങൾ തുടങ്ങാൻ സാധാരണക്കാർ നൽകുന്ന അപേക്ഷകളിൽ പരിഗണന കിട്ടാറില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്.

ഈ സാഹചര്യത്തിലാണ് വിവരാവകാശ നിയമപ്രകാരം കഴിഞ്ഞ പത്തു വർഷത്തിനിടെ എത്ര അപേക്ഷകൾ കിട്ടിയെന്നും അവയിൽ അനുകൂല റിപ്പോർട്ട് നൽകാത്തവ എത്രയെന്നുമുള്ള ചോദ്യം ഉന്നയിച്ചത്. ഇതിനാണ് വിവരം ലഭ്യമല്ലെന്ന മറുപടി ലഭിച്ചത്.

തുടർന്ന് അപേക്ഷകൻ ടുറിസം വകുപ്പ് ജില്ലാ ഓ ഫീസിലെ അപ്പലേറ്റ് അധികാരിക്ക് അപേക്ഷ നൽകി. ഇവിടെ നിന്നും വിവരം കിട്ടാതായതോടെയാണ് സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ജൂലൈ ഒന്നിന് മുന്പ് കൃത്യമായ വിവരങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് കമ്മീഷന് നൽകാനും പകർപ്പ് പരാതിക്കാരന് അയച്ചു നൽകാനും കമ്മീഷണർ ടൂറിസം ഓഫീസിന് നിർദേശം നൽകി.

ഉത്തരവാദപ്പെട്ട സർക്കാർ സ്ഥാപനം അപേക്ഷ സ്വീകരിച്ചു ഫീസും വാങ്ങി പരിശോധന നടത്തിയിട്ടും അതിന്‍റ രേഖകൾ ഓഫീസിൽ ഇല്ലെന്നത് പക്ഷപാതപരമായ നിലപാട് മൂടിവയ്ക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. മുന്പ് ഹോം സ്റ്റേകൾക്ക് ലൈസൻസ് നൽകിയിരുന്നത് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ ആയിരുന്നു.

പഞ്ചായത്തുകൾ അനാവശ്യ തടസം ഉന്നയിച്ച് അനുമതി നിഷേധിക്കാൻ തുടങ്ങിയതിനെ തുടർന്ന് മറ്റൊരു അപേക്ഷകൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം പഞ്ചായത്തിൽ നിന്ന് ഇതിനുള്ള അധികാരം എടുത്തു മാറ്റി ടൂറിസം വകുപ്പിന് കൈമാറുകയായിരുന്നു. എന്നാൽ ഇതും സംരംഭകർക്ക് വിനയായി മാറിയിരിക്കുകയാണ്.