നിരത്തുകൾ കീഴടക്കി തെരുവുനായ്ക്കൾ
Friday, June 21, 2024 4:05 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയിൽ തെരുവു നായ്ക്കളുടെ ശല്യം വീണ്ടും രൂക്ഷമായി.പൊതു നിരത്തുകൾ മാത്രമല്ല വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ തുടങ്ങിയവയുടെ പരിസരങ്ങളിലും തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്.

പാമ്പാടുംപാറ എൽപി സ്കൂളിന്‍റെ ഗ്രൗണ്ടിൽ പതിനഞ്ചിലധികം നായ്ക്കളാണ് അലഞ്ഞുതിരിയുന്നത്. ഇവ കുട്ടികളെ ആക്രമിക്കാൻ മുതിരുന്നത് പതിവ് കാഴ്ചയാണ്.അധ്യാപകർ എത്തിയാണ് മിക്കപ്പോഴും തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്നു കുട്ടികളെ രക്ഷിക്കുന്നത്.നായ്ക്കളുടെ ശല്യം മൂലം കുട്ടികൾക്ക് ഗ്രൗണ്ടിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.

സമാനമായ ശല്യമാണ് മുണ്ടിയെരുമ, നെടുങ്ക ണ്ടം സ്കൂളുകളുടെ പരിസരങ്ങളിലും. നെടുങ്കണ്ടം താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ,കോടതി,പഞ്ചായത്ത് സ്റ്റേഡിയം എന്നിവയുടെ പരിസരങ്ങളും പൊതുനിരത്തുകളും ഗ്രാമീണ റോഡുകളും നായ്ക്കൾ പിടിച്ചടക്കിയിരിക്കുകയാണ്.

നെടുങ്കണ്ടം, തൂക്കുപാലം ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ നായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്. നെടുങ്കണ്ടം കിഴക്കേകവല-കരുണ ആശുപത്രി റോഡിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യമാണ്.നെടുങ്കണ്ടം മേഖലയിൽ കഴിഞ്ഞവർഷം നൂറോളം പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.

ഈ വർഷം നെടുങ്കണ്ടം ടൗണിൽ മാത്രം പത്തോളം പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു.പ്രായമായവർക്കും കുട്ടികൾക്കും നേരെയാണ് നായ്ക്കൾ പാഞ്ഞ് അടുക്കുന്നത്.ഇവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആളുകൾക്ക് വീണു പരിക്കേൽക്കുന്നതും പതിവാണ്.