ചികിത്സാപ്പിഴവുമൂലം വിദ്യാര്‍ഥിക്ക് ശസ്ത്രക്രിയ നടത്തിയെന്ന് പരാതി
Sunday, June 16, 2024 3:35 AM IST
നെടുങ്കണ്ടം: ചികിത്സാ പരിചരണത്തിലുണ്ടായ പിഴവുമൂലം വിദ്യാര്‍ഥിക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നതായി പരാതി. കല്ലാര്‍ ഗവ. സ്‌കൂള്‍ വിദ്യാര്‍ഥിയായ സന്യാസിയോട സ്വദേശി പുത്തന്‍പീടികയില്‍ അബ്ദുള്‍ മുജീബിനാണ് ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് ശസ്ത്രക്രിയ ആവശ്യമായി വന്നത്.

കഴിഞ്ഞ അഞ്ചിന് സ്‌കൂളില്‍ വച്ച് പനി ഉണ്ടായതിനെത്തുടര്‍ന്നാണ് മുജീബ് മുണ്ടിയെരുമ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയത്. ഇൻജക്‌ഷന്‍ ചെയ്ത് വിട്ടയച്ച മുജീബിന് വേദന അനുഭവപ്പെടുകയും കുത്തിവച്ച ഭാഗം പഴുക്കുകയും ചെയ്തു. ഇന്‌ജക്‌ഷൻ‍ എടുത്തപ്പോള്‍ ശരിയായ രീതിയില്‍ പരിചരിക്കാഞ്ഞത്തതിനെത്തുടര്‍ന്നാണ് പഴുക്കാനിടയായ തെന്നു പിതാവ് അബ്ദുള്‍ നജീബ് ഡിഎംഒയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

പത്തിന് ഇതേ ആശുപത്രിയില്‍ത്തന്നെ എത്തി ഇക്കാര്യം നഴ്‌സിനോട് പറഞ്ഞപ്പോള്‍, ഒരുപാട് രോഗികള്‍ വരുന്ന ഹോസ്പിറ്റലാണെന്നും ഇതില്‍ കൂടുതലായി തങ്ങളെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞതായും പരാതിയില്‍ ആരോപിക്കുന്നു.

കുത്തിവച്ച ഭാഗം പഴുത്തതിനെത്തുടര്‍ന്ന് മുജീബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കം ചെയ്തു. മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിനു സമീപമാണ് മുണ്ടിയെരുമ പ്രാഥമികാരോഗ്യകേന്ദ്രം.

ജീവനക്കാരുടെ ഇത്തരത്തിലുള്ള കൃത്യവിലോപം കൂടുതല്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ ഇടയാക്കുമെന്നും, വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.